കുറച്ചു മുൻപാണ് ഒരു അമേരിക്കൻ മാസികയുടെ കവർ ഷൂട്ടിനായുള്ള ചില ചിത്രങ്ങൾ രൺവീർ സിംഗ് പങ്കുവെച്ചത്. ഇതിന് പിന്നാലെ താരത്തിനെതിരെ എഫ്ഐആർ വരികയും ചെയ്തു. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്ന കേസിൽ ആയിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇപ്പോൾ ഇതാ ഈ കേസിനെ സംബന്ധിച്ചുള്ള പുതിയ ചില വിവരങ്ങൾ പുറത്തുവരികയാണ്.
ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മുംബൈ പോലീസിന് നൽകിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. തൻറെ നഗ്നചിത്രം മോർഫ് ചെയ്തതാണ് എന്നുള്ള മൊഴിയാണ് രൺവീർ പോലീസിന് നൽകിയത്. മാത്രമല്ല തൻറെ സ്വകാര്യ അക്കൗണ്ടിലൂടെ ഈ ചിത്രം പങ്കുവയ്ക്കപ്പെട്ടിട്ടില്ല എന്നും ഇദ്ദേഹം പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
മാത്രമല്ല സ്വകാര്യഭാഗം കാണിച്ച ഒരു ചിത്രം മോർഫ് ചെയ്തതാണ് എന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച 7 ചിത്രങ്ങളിൽ ഇത് ഉൾപ്പെട്ടിട്ടില്ല എന്നും ഇദ്ദേഹം പറഞ്ഞു. എടുത്തിരിക്കുന്ന അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം നടൻ പോലീസിന് മുമ്പിൽ സമർപ്പിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനുപുറമെ നടന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും പോലീസ് പരിശോധിക്കുകയുണ്ടായി. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രങ്ങൾ പോലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിൻറെ ആധികാരികതയിൽ കൂടുതൽ വിശദാംശങ്ങൾ തേടിയാണ് ചിത്രങ്ങൾ അയച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കുറ്റവിമുക്തമാക്കാനുള്ള സാധ്യത ഏറെയാണ് എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.