ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ കഥ പറയാൻ മമ്മൂട്ടിയെ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് രമേശ് പിഷാരടി. ഒരു അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. താൻ കഥപറയാൻ മമ്മൂക്കയെ സമീപിച്ചു. അപ്പോൾ അദ്ദേഹം കോഴിക്കോട്ടേക്ക് പോവുകയാണ്. പോകുന്ന വഴി വഴി ഇടപ്പള്ളിയിൽ നിന്നും കാറിൽ കയറുക. ഒരു പറവൂർ കൊടുങ്ങല്ലൂരി നുള്ളിൽ കഥ പറയണം എന്ന് പറഞ്ഞു. കാറിൽ നിന്ന് കഥ കേൾക്കാം എന്നാണ് അദ്ദേഹം കരുതിയത്.
കൊടുങ്ങല്ലൂർ എത്തുമ്പോൾ തനിക്ക് ഇറങ്ങി തൻ്റെ കാറിൽ പോകാം. ആ സമയം അമ്മ സംഘടനയുമായി ബന്ധപ്പെട്ട് എന്തോ വിഷയം നടക്കുന്നുണ്ട്. അപ്പോൾ ലാലേട്ടൻറെ വീടിനുമുമ്പിൽ ആളുകൾ കൂടിയിരുന്നു. പ്രകടനം ഒക്കെ നടത്തുന്നുണ്ട്. മമ്മൂക്ക ഇത് വാർത്തയിൽ കാണുകയും ചെയ്തു. അതോടെ അദ്ദേഹം അസ്വസ്ഥനായി. ലാലിൻറെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുകയാണ്.
അതിനിടയിൽ ഇവന്മാർ വാതിൽക്കൽ ചെന്ന് പ്രകടനം വിളിക്കുന്നു എന്നൊക്കെ പറഞ്ഞു അദ്ദേഹത്തിൻറെ മൂഡ് മാറി. കോഴിക്കോട് വരെ കഥപറയാൻ വന്നാലോ എന്ന് മമ്മുക്ക തന്നോട് ചോദിച്ചു. അങ്ങനെ താൻ കോഴിക്കോട് പോയി. കോഴിക്കോട് എത്താൻ ഏതാണ്ട് പത്ത് കിലോമീറ്റർ ഉള്ളപ്പോഴും കഥപറഞ്ഞു തുടങ്ങിയിരുന്നില്ല.
വേറെ പല കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. അവസാനം സ്ഥലം എത്താറായപ്പോൾ സിനിമയുടെ ക്ലൈമാക്സിലെ ഒരു ഡയലോഗും കുറച്ചു വരികളും പറഞ്ഞു. രമേശ് പിഷാരടി പറയുന്നു. രമേശ് പിഷാരടി നായകനായ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നോ വേ ഔട്ട് എന്നാണ് ഇതിൻറെ പേര്.