ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മാലിക്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ആമസോണിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഈ വർഷത്തെ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് ലഭിക്കേണ്ട സിനിമകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ അത് നഷ്ടമായി എന്നേ പറയാനുള്ളൂ. 22 കോടിക്ക് ആണ് ഈ ചിത്രം ആമസോൺ വാങ്ങിയത്.
റിലീസ് ചെയ്ത ദിവസം മുതൽ തന്നെ വളരെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും പ്രധാന നടീനടൻമാരുടെ അഭിനയത്തെ പുകഴ്ത്തുകയാണ്. ഒരു സിനിമ എന്ന നിലയിലും മാലിക് വളരെ മികച്ചു നിൽക്കുന്നു എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. എങ്കിലും സിനിമ ചരിത്രത്തോട് ചെയ്യുന്നത് വലിയ നീതികേട് ആണ് എന്നാണ് വലിയ ഒരു വിഭാഗം ആളുകളുടെ അവകാശവാദം. ഇതിനുവേണ്ടി അവർ പറയുന്നത് ബീമാപള്ളി വെടിവെപ്പിന് ഈ ചിത്രത്തിൽ വെളുപ്പിക്കുന്നു എന്നാണ്. എന്നാൽ ഈ ചിത്രം ഫിക്ഷൻ ആണ് എന്നും യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അല്ല എന്നും ആണ് മഹേഷ് നാരായണൻ പറയുന്നത്. ഇതിൽ ഏതാണ് യാഥാർത്ഥ്യം?
വളരെ വലിയ ഒരു ഭീതി ആണ് സംവിധായകൻ സൃഷ്ടിച്ച് വെച്ചിരിക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. അതിനുവേണ്ടി ബീമാപള്ളി പോലെയുള്ള സ്ഥലങ്ങളെ വളരെ മോശമായി ആണ് ചിത്രത്തിൽ ചിത്രീകരിക്കുന്നത് എന്നാണ് പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടോ? പോലീസിനു പോലും കടന്നു ചെല്ലാൻ സാധിക്കാത്ത സ്ഥലങ്ങൾ ഇന്ന് കേരളത്തിൽ ഉണ്ടോ? ഇവരോടുള്ള ഭരണകൂടങ്ങളുടെ സമീപനം എങ്ങനെയാണ്? എന്തുകൊണ്ടാണ് മറ്റുള്ള ആളുകളും ഇവരെ ഒരു അപരിഷ്കൃത ആളുകളെ പോലെ കാണുന്നത്? ഇതിനുള്ള ഉത്തരം എല്ലാം ലഭിക്കുന്നുണ്ട് ഒരു വ്യക്തി എഴുതിയ ഈ പോസ്റ്റിൽ നിന്നും.
സിനിമാ പാരഡൈസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ ആണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. റമീസ് എന്ന വ്യക്തി ആണ് ഈ പോസ്റ്റ് എഴുതിയത്. ഒരു പൂന്തുറ സ്വദേശിയാണ് ഇദ്ദേഹം. സിനിമ കണ്ടതിനു ശേഷം ഇദ്ദേഹത്തിന് അനുഭവപ്പെട്ട കാര്യങ്ങൾ ആണ് ഇദ്ദേഹം ഈ കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്. ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി വരികയാണ്. കടുത്ത വിമർശനങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം: