തമിഴ്നാട്ടിൽ തത്തയെ തടവിലാക്കിയതിന് സെൽവരാജ് എന്ന തത്ത ജോത്സ്യനെ അറസ്റ്റ് ചെയ്തു. പിന്നീട് താക്കീത് നൽകി വിട്ടയച്ചു. സംസ്ഥാനത്തെ എൻഡിഎയുടെ സഖ്യകക്ഷിയായ പട്ടാളി മക്കൾ കച്ചി (പിഎംകെ) പാർട്ടിയുടെ സ്ഥാനാർത്ഥി തങ്കർ ബച്ചൻ്റെ വിജയം പ്രവചിക്കുന്ന തത്ത ജോത്സ്യൻ്റെ വീഡിയോയ്ക്ക് പിന്നാലെയാണ്സംഭവവികാസമുണ്ടായത്. വീഡിയോ വൈറലായതിനെ തുടർന്ന് കടലൂർ ജില്ലാ വനംവകുപ്പ്, പച്ച തത്തയെ കൂട്ടിലടച്ചതിന് ജോത്സ്യനെതിരെ നടപടി സ്വീകരിച്ചു.
In Tamilnadu, a parrot owner is arrested after his parrot predicted the victory of NDA candidate & defeat of INDI alliance candidate.. He’s charged with some wildlife protection act.
Democracy under attack anyone? Dictatorship anyone? pic.twitter.com/KFPzqWAibO
— Mr Sinha (Modi’s family) (@MrSinha_) April 10, 2024
തത്തയെ കൂട്ടിലടച്ചതിന് ജോത്സ്യൻ സെൽവരാജിനെയും സഹോദരൻ ശ്രീനിവാസനെയും പണ്രുട്ടിയിൽ കസ്റ്റഡിയിലെടുത്തതായി കടലൂർ ജില്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, താക്കീത് നൽകി ഇവരെ പിന്നീട് വിട്ടയച്ചു.1972-ലെ വന്യജീവി (സംരക്ഷണ) നിയമം അനുസരിച്ച് തത്തകളെ ഷെഡ്യൂൾഡ് II ഇനത്തിൽ തരംതിരിച്ചിട്ടുണ്ടെന്ന് കടലൂർ ജില്ലാ ഫോറസ്റ്റ് റേഞ്ചർ ജെ രമേഷ് പറഞ്ഞു. പക്ഷിയെ തടവിൽ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.