ഈ കഴിഞ്ഞ ദിവസം നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സംവിധായകൻ ഒമർലുലു പ്രതികരിച്ചിരുന്നു. പ്രതികരണത്തിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ശക്തമായ സൈബർ ആക്രമണവും ഉണ്ടായി. കടുത്ത അധിക്ഷേപവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. തൊട്ടുപിന്നാലെ താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. എന്നാൽ ഇതുകൊണ്ടും വലിയ കാര്യമുണ്ടായില്ല.
ഇപ്പോഴിതാ പുതിയ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. മാപ്പ് അപേക്ഷിക്കുകയാണ് ഒമർലുലു. ആ കുറിപ്പിലൂടെ. പ്രിയ സഹോദരങ്ങളെ,നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ, എന്തിനാ കടകള്‍ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളു. നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങളില്‍ പെട്ടവര്‍ ഉണ്ട്. സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാല്‍ പെട്ടെന്ന് ദേഷ്യം വരും (ലോക്ക്ഡൗണ്‍ കാലഘട്ടം മാത്രം ചിന്തിച്ചാല്‍ മതി).
എന്താ കടകള്‍ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാല്‍ കച്ചവടക്കാര്‍ പറയുന്ന first reason നോമ്പാണെന്ന്.അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാര്‍ നോമ്പ് എടുക്കാന്‍ പറ്റാത്തവര്‍ക്കും നോമ്പ് എന്ന പുണ്യപ്രവര്‍ത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും.
ഇപ്പോള്‍ ഗള്‍ഫില്‍ വരെ നോമ്പ് സമയത്ത് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള അനുമതി കൊടുത്തു. ഞാന്‍ നിര്‍ത്തുന്നു എല്ലാം എന്റെ mistake ആവും ഇതിന് മുന്‍പേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു. നിങ്ങള്‍ ആണ് ശരി.