ഇന്ത്യയുടെ മർലൻ ബ്രാൻഡോ ആണ് നമ്മുടെ സ്വന്തം ലാലേട്ടൻ. ഇന്ത്യൻ അഭിനയ ഇതിഹാസങ്ങളിൽ മുൻപൻ. പലപ്പോഴും യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെ വളരെ അനായാസമായി ഓരോ കഥാപാത്രവും കൈ കാര്യം ചെയ്യുന്നു. കംപ്ലീറ്റ് ആക്ടർ എന്ന ടാഗിന് നീതി പുലർത്തുന്ന അഭിനേതാവ്. ഏതാണ്ട് 40 വർഷത്തോളമായി താരം സിനിമയിലെത്തിയിട്ട്.
ഇപ്പോഴിതാ മോഹൻ ലാലിൻറെ ആദ്യ ഒഡിഷനെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത അഭിനേതാവും അടുത്ത സുഹൃത്തു കൂടിയായ മുകേഷ്. ആദ്യത്തെ ഓഡിഷനിൽ മോഹൻ ലാലിന് ഉണ്ടായ അനുഭവം താരത്തിന് കിട്ടിയ പ്രതിഫലത്തെ കുറിച്ചും പറയുന്ന ഒരു വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ടോപ് സിംഗർ എന്ന ഫ്ലവേഴ്സ് ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മുകേഷ് സംസാരിക്കുന്ന ഒരു വീഡിയോ ആണിത്. മോഹൻലാലിൻറെ ആദ്യത്തെ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളെ കുറിച്ചും അതോടനുബന്ധിച്ച കാര്യവുമാണ് മുകേഷ് പറയുന്നത്.
താരത്തിൻറെ വാക്കുകളിലൂടെ. ലാലിൻറെ ആദ്യത്തെ സിനിമയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഫോട്ടോസ് ഒക്കെ അയച്ചു കൊടുത്തിരുന്നു. അങ്ങനെയാണ് ഓഡിഷന് വിളിക്കുന്നത്. ഓഡിഷൻ വിളിക്കുകയാണെങ്കിൽ എന്തായാലും പോകണം എന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അങ്ങനെ ലാൽ ഓഡിഷന് പോകുകയുണ്ടായി.
അവിടെ ചെന്ന് കഴിഞ്ഞപ്പോൾ നാല് പേരാണ് വിധി കർത്താക്കളായി ഉണ്ടായിരുന്നത്. രണ്ടു സംവിധായകർ ലാലിന് നൂറിൽ അഞ്ചോ, ആറോ മാർക്ക് ആയിരുന്നു കൊടുത്തത്. ഇയാൾ ശരിയാവില്ല. ഈ മോന്ത വച്ചൊന്നും അഭിനയിക്കാൻ പറ്റില്ല എന്ന് അവർ പറഞ്ഞു. പക്ഷേ ഫാസിൽ സാറും ജിജോയും തൊണ്ണൂറ്റിയാറും, തൊണ്ണൂറ്റി എഴും മാർക്കാണ് കൊടുത്തത്. അങ്ങനെ വില്ലനായി ലാൽ അഭിനയിച്ചു. 2000 രൂപയാണ് പ്രതിഫലം കിട്ടിയത്. ഒരു അനാഥാലയത്തിനാണ് പൈസ മുഴുവൻ അയാൾ കൊടുത്തത്. മുകേഷ് പറയുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഏതാണ്ട് 10 കോടിയോളം രൂപയാണ് മോഹൻലാലിൻറെ പ്രതിഫലം.