ആഴ്ചകൾക്ക് മുമ്പാണ് മരയ്ക്കാർ എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. വലിയ തോതിൽ ചിത്രത്തിനെതിരെ ഡീഗ്രെഡിങ് നടക്കുന്നുണ്ട് എന്ന് പലഭാഗത്തുനിന്നും അഭിപ്രായം വന്നിരുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. മോഹൻലാലിനെ കൂടാതെ അതെ സുനിൽഷെട്ടി അർജുൻ മഞ്ജുവാരിയർ മുകേഷ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രദർശനത്തിനെത്തും മുൻപേ ചിത്രം 100 കോടി ക്ലബ്ബിൽ അംഗവുമായി.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. മരയ്ക്കാർ ഹോൾഡ് ചെയ്ത് വെച്ചത് രണ്ടുവർഷത്തോളം ആണ്. കോവിഡിനു മുൻപ് ചിത്രം പ്രദർശനത്തിന് എത്തിയെങ്കിൽ പലതും മാറിയേനെ. ചിത്രം കാണാതെ തന്നെ പലരും മോശം കമൻറുകൾ പറഞ്ഞു. സിനിമയെക്കുറിച്ച് വിമർശിക്കാൻ അർഹതയില്ലാത്തവർ ആണ് ഇങ്ങനെയുള്ള കമൻറുകളും ആയി വന്നത്.
ഈ സിനിമ കണ്ടവർക്ക് ഈ അഭിപ്രായങ്ങളോട് യോജിക്കാൻ പറ്റിയിട്ടില്ല. അത് തങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. സിനിമാ കുടുംബത്തിൽ നിന്നുള്ള അഭിനേതാക്കൾ ആണല്ലോ കൂടുതലും എന്ന ചോദ്യത്തിനും ഇദ്ദേഹം മറുപടി പറഞ്ഞു. വർഷങ്ങൾക്കു മുൻപ് ആലോചിച്ച് ഒരു പ്രോജക്ട് ആണ് ഇത്. അപ്പോഴൊന്നും ആരെയും കാസ്റ്റ് ചെയ്തിരുന്നില്ല. പിന്നീടാണ് അതൊക്കെ തീരുമാനിക്കുന്നത്. ഇങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്. മോഹൻലാൽ പറഞ്ഞു. സിനിമയിൽ പ്രണവിൻ്റെ സംഘട്ടന രംഗത്തെ കുറിച്ചും ഇദ്ദേഹം അഭിപ്രായം പങ്കു വച്ചു.
ആ സീനുകൾ നേരിട്ട് താൻ കണ്ടിട്ടില്ല. ഷൂട്ടിങ് സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. ഈ പ്രായത്തിൽ താനും ഇങ്ങനെയൊക്കെയാണ് ചെയ്തുകൊണ്ടിരുന്നത്. അതിൽ വലിയ അത്ഭുതമൊന്നുമില്ല. സാഹസിക കാര്യങ്ങൾ ചെയ്യുവാൻ പ്രണവിന് വലിയ ഇഷ്ടമാണ്. പ്രണവിന് അതൊക്കെ വഴങ്ങും. പക്ഷേ എല്ലാ സിനിമയിലും അങ്ങനെ ചെയ്യണമെന്ന് പറയില്ല. അദ്ദേഹം പറഞ്ഞു.