ഈ കഴിഞ്ഞ ദിവസമാണ് മലപ്പുറം അരീക്കോട് ഉള്ള കാവനൂരിൽ തളർന്നു കിടക്കുന്ന അമ്മയുടെ സമീപത്തുവെച്ച് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഈ പെൺകുട്ടിയെ നേരെ വധഭീഷണി മുഴക്കി ഇരിക്കുകയാണ് പ്രതി. ഇയാളെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മുട്ടാളൻ ശിഹാബ് എന്നറിയപ്പെടുന്ന ടിവി ശിഹാബ് ആണ് ഇത്. ഇയാൾക്ക് ജാമ്യം ലഭിച്ചാൽ ജീവനു ഭീഷണി ആവുമെന്ന് ആശങ്കയിലാണ് യുവതിയും യുവതിക്കൊപ്പം സാക്ഷി നിൽക്കുന്നവരും. ഭയന്നു വിറങ്ങലിച്ച ആണ് പെൺകുട്ടി അനുഭവം പറയുന്നത്.
രാത്രി രണ്ടുമണിയോടെ കതക് ചവിട്ടിത്തുറന്നാണ് പ്രതി അകത്തേക്ക് വരുന്നത്. രൂപം കണ്ടപ്പോൾ തന്നെ പേടിച്ചുപോയി. അമ്മെ എന്ന് നിലവിളിച്ചുകൊണ്ട് എഴുന്നേറ്റു. അയാൾ മൂക്കും വായും പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ ജീവനുവേണ്ടി താൻ പിടഞ്ഞു. ഒരുവിധം കുതറിയോടി.
പിറകെ വന്നു അയാൾ ഉപദ്രവിച്ചു. കാലിൽ പിടിച്ച് അപേക്ഷിച്ചിട്ടും കരുണ കാട്ടിയില്ല. പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴും പേടി മാറിയിട്ടില്ല എന്ന യുവതി പറയുന്നു. വാതിലുകൾ താക്കോൽ ഉപയോഗിച്ച് പൂട്ടി ഇട്ടിട്ടാണ് കിടക്കാറുള്ളത്. ആരോഗ്യപ്രശ്നങ്ങൾ ബാധിച്ച തളർന്നു കിടക്കുകയാണ് യുവതിയുടെ അമ്മ.
പുറത്തുപറഞ്ഞാൽ യുവതിയെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തുന്നത്. ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ വേറെയുമുണ്ട്. പരാതി അറിയിച്ച് അയൽക്കാരിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് സാക്ഷി പറഞ്ഞാൽ പണി കിട്ടും എന്ന് ഭീഷണിപ്പെടുത്തി.