മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്ക് ഉണ്ട് എന്നുള്ള വാർത്തകൾ വ്യാജമെന്ന് പ്രതികരിക്കുകയാണ് സംവിധായകൻ മേജർ രവി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അത്തരം ഒരു അറിയിപ്പ് ഉണ്ടായിട്ടില്ല എന്ന് ഇദ്ദേഹം പറയുന്നു. വാർത്ത കേട്ട് യുടെ പല സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചിരുന്നു. ചില സമ്മേളന സ്ഥലം കഴിഞ്ഞു സംഘാടകർ കറുത്ത മാസ്ക് ധരിക്കരുത് എന്ന് പറയുകയും ചെയ്തു. പക്ഷേ അത് സംഘടകർ പറഞ്ഞതാണ്.
മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ ഒന്നും പ്രചരിപ്പിക്കരുത്. കറുപ്പ് ഇട്ടാൽ പ്രശ്നം ആണ് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട് എന്നൊക്കെയാണ് വാർത്തകൾ. തൻറെ തലമുടി മീശയും ഒക്കെ കറുപ്പാണ്. ഇത്തരം ഒരു ഉത്തരവും ഒരു മുഖ്യമന്ത്രി ഇറക്കിയിട്ട് ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യപ്പെടണം. ആരു തന്നെ ആയാലും നന്നായി ഭരിച്ചാൽ താൻ ഇടപെടാറില്ല. ഏതു സർക്കാർ ഭരിച്ചാലും താൻ അധ്വാനിച്ചാൽ മാത്രം ഒരു വീട്ടിലേക്ക് അരി വാങ്ങിക്കാൻ സാധിക്കുകയുള്ളൂ.
പക്ഷേ കൈവിട്ടുപോകുന്ന കളികൾ കാണുമ്പോൾ താൻ പ്രതികരിക്കാറുണ്ട്. മാസ്ക് സംഭവം കാണുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നുന്നു. മുഖ്യമന്ത്രി ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ല . ഒരു മുഖ്യമന്ത്രി ഇങ്ങനെയൊരു ഉത്തരവ് ഇടാനും സാധ്യതയില്ല. ജനങ്ങളോട് ഉത്തരവാദിത്വമുള്ള വരാണ് മാധ്യമങ്ങൾ. സത്യസന്ധം അല്ലാതെയുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിച്ചാൽ അത് ക്രൂരതയാണ്.
ഏതോ ഒരു സമ്മേളനസ്ഥലത്ത് സംഘാടകർ പറഞ്ഞു കറുപ്പ് ഇട്ടു വരാൻ പാടില്ല എന്ന്. ആ സത്യസന്ധത മനസ്സിലാക്കാതെ വെട്ടുകത്തിയും എടുത്ത് ഇറങ്ങിക്കഴിഞ്ഞാൽ മനസ്സമാധാനം നഷ്ടമാകും. മീഡിയയിൽ കയറിയിരുന്ന് എന്തും വിളിച്ചുപറയാം എന്ന് വിശ്വസിക്കുന്നവർ ജനങ്ങളെ മണ്ടന്മാർ ആകുന്നു. മേജർ രവി പറഞ്ഞു.