സ്പെയിനിലെ ഒരു ഉത്സവമാണ് ലാ ടൊമാറ്റീന. സ്പെയിനിൽ വിളവെടുപ്പ് കാലത്ത് നടത്തുന്ന ഒരു ഉത്സവം ആണ് ഇത്. ആളുകൾ പരസ്പരം തക്കാളി കൊണ്ട് എറിയുകയും ചവിട്ടിമെതിക്കുന്നയുമൊക്കെ ചെയ്യുന്നത് ആണ് ഈ ഉത്സവത്തിലെ പ്രധാന വിനോദ പരിപാടി. വലിയ ടാങ്കിൽ തക്കാളി ആദ്യം നിറക്കും. പിന്നീട് അതിനെ എല്ലാവരും ചേർന്ന് ചവിട്ടി മെതിക്കും. പിന്നീട് എല്ലാവരും പരസ്പരം തക്കാളി വാരി എറിയും. ഇപ്പോൾ ഈ ആഘോഷത്തെ ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ മലയാളത്തിൽ ഒരു സിനിമയിൽ തയ്യാറാവുകയാണ്. ലാ ടൊമാറ്റീന എന്ന് തന്നെയാണ് സിനിമയുടെ പേരും.
ടി അരുൺകുമാർ ആണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത്. സജീവൻ അന്തിക്കാട് ആണ് സിനിമയുടെ സംവിധാനം. 10 ടൺ തക്കാളി ആണ് സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ടൊമാറ്റോ ഫെസ്റ്റിവൽ ഒരു മലയാള സിനിമയ്ക്ക് വേണ്ടി കേരളത്തിൽ ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് ഇത് ആദ്യത്തെ തവണ ആണ് എന്നാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ജോയ് മാത്യു ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത് തക്കാളി ഉപയോഗിച്ച് ആണ്. ഇതാദ്യമായിട്ടാണ് ഒരു മലയാളം സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഇങ്ങനെ തയ്യാറാക്കുന്നത്. ആക്ഷൻ സീനുകൾക്ക് വേണ്ടി തക്കാളി പ്രോപ്പർട്ടി ആയി ഉപയോഗിക്കുന്നത് ഇത് ആദ്യമായിട്ടാണ്. മൈസൂരിൽ നിന്നും ആണ് ഇത്രയധികം തക്കാളികൾ കൊണ്ടുവന്നിരിക്കുന്നത്. സിന്ധു എം ആണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു പൊളിറ്റിക്കൽ തള്ള് ആയിട്ടാണ് ചിത്രമൊരുങ്ങുന്നത്. അഞ്ചു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീജിത്ത് രവി ആണ്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആണ് ശ്രീജിത്ത് അവതരിപ്പിക്കുന്നത്. അതേസമയം തന്നെ ചിത്രത്തിൽ കോട്ടയം നസീർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മരിയ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രമേശ് രാജശേഖരൻ എന്ന ഒരു പുതുമുഖ താരവും ചിത്രത്തിൽ എത്തുന്നുണ്ട്.