കിരൺ എന്ന പേര് കേൾക്കുമ്പോൾ തന്നെ മൗനരാഗം എന്ന സീരിയലാണ് മലയാളികൾക്ക് ഓർമ്മ വരുന്നത്. ഒരു മാസക്കാലം ഊമയായ തന്റെ കാമുകിക്ക് അവൾ വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഫോൺ നൽകിയ കിരണിനെ സോഷ്യൽ മീഡിയ ചെറിയ രീതിയിൽ ഒന്നുമല്ല ട്രോളിയത്. അതോടെ സീരിയൽ കാണാത്തവർ പോലും കിരണിനെ അറിഞ്ഞു. എന്നാൽ കിരൺ ഒരു മലയാളി അല്ലെന്നുള്ള രഹസ്യം ആർക്കും അതികം അറിയില്ലായിരുന്നു. മലയാളം അറിയില്ലാത്ത നഫീൽ എന്ന കന്യാകുമാരിക്കാരൻ അങ്ങനെ കഷ്ടപ്പെട്ടു മലയാളം പഠിച്ചു. ആദ്യമൊക്കെ സ്വന്തം അഭിനയം കാണുമ്പോൾ കണ്ണു പൊത്തിയിരുന്ന നഫീൽ തന്റെ മലയാളം ശരിയാകാൻ തീരുമാനം എടുത്തു. അർത്ഥം മനസ്സിലാകാതെ സംസാരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് മാറ്റാൻ പിന്നീട് നഫീൽ സംസാരിച്ച് മലയാളം പഠിച്ചു.
മെക്കാനിക്കൽ എഞ്ചിനീയർ ആയ നഫീൽ പഠിക്കുന്ന കാലത്ത് കോളേജിലെ ഷോർട്ഫിലിം ടീമിന്റെ അമരക്കാരനായിരുന്നു അവിടെ നിന്നാണ് അഭിനയം തലയ്ക്കു പിടിക്കുന്നത്. അതിനു ശേഷം മാൻ ഓഫ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പും മാൻ ഓഫ് സൗത്ത് ഇന്ത്യ മത്സരത്തിൽ വിജയിയും ആയതോടെ സിനിമ സ്വപനം കാണാൻ തുടങ്ങി. നിരവധി ഫോട്ടോഷൂട്ടുകളും പരസ്യങ്ങളും ചെയ്തെങ്കിലും കുടുംബം സിനിമയെന്നെ സ്വപ്നത്തിനോട് മുഖം തിരിച്ചപ്പോ വിദേശത്ത് പോകാൻ തെയ്യാറെടുക്കുമ്പോൾ ആണ് മൗനരാഗത്തിലേക്ക് വിളിക്കുന്നത്. പിന്നീട് രാഹുലായി ജീവിക്കുകയായിരുന്നു. യഥാർത്ഥ ജീവിതത്തിലും രാഹുലിനെ പോലെ ശാന്ത സ്വഭാവക്കാരനാണ് നഫീൽ.
വളരെ കുറഞ്ഞ നാളിലാണ് മൗനരാഗം സീരിയൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ അച്ഛൻ അവളെ മകളായി കാണാതിരിക്കുകയും അതോടെ അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് മൗനരാഗം. മികച്ച റേറ്റിങ് റെക്കടോടെ മുന്നോട്ടു പോകുന്ന സീരിയലാണ്.