കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. അഞ്ചു പാർവതി പ്രബീഷ് എന്ന വ്യക്തി ആണ് ഈ കുറിപ്പ് എഴുതിയത്. ഫേസ്ബുക്കിൽ ആയിരുന്നു ഇവർ ഈ കുറിപ്പ് പങ്കുവെച്ചത്. എന്തുകൊണ്ടാണ് അഭിപ്രായസ്വാതന്ത്ര്യം ചില ആളുകൾക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി കേരളത്തിൽ മാറിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ഇവർ ചോദിച്ചത്. അതിന് നിരവധി ഉദാഹരണങ്ങളും ഇവർ പറയുന്നുണ്ട്.
ഇതുവരെ ഔദ്യോഗികമായി മോഹൻലാൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അങ്ങനെ പ്രഖ്യാപിച്ച ഒരു വ്യക്തിയാണ് മമ്മൂട്ടി. എന്നിട്ടും മമ്മൂട്ടിയെ ആരും ഒന്നും പറയുന്നില്ല. കാരണം അതാണ് പ്രതിപക്ഷബഹുമാനം. എന്നാൽ ഇതുവരെ ഔദ്യോഗിക വേദികളിൽ ഒന്നുംതന്നെ രാഷ്ട്രീയനിലപാട് വെളിപ്പെടുത്താത്ത മോഹൻലാൽ ആണ് നിരന്തരമായി വേട്ടയാടപ്പെടുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കുറിപ്പിൽ ചോദിക്കുന്നു.
രമേശ് പിഷാരടി കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയത് വലിയ രീതിയിൽ ചിലർ വിമർശിച്ചിരുന്നു. കോൺഗ്രസ് നിലപാട് സ്വീകരിച്ചതിൻറെ പേരിൽ ജഗദീഷും സലിംകുമാറും ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇന്നസെൻ്റും മുകേഷും എന്തുകൊണ്ട് വിമർശിക്കപ്പെടുന്നില്ല? കലാകാരന്മാർ എല്ലാവരും ഇടതുപക്ഷ സഹയാത്രികർ ആകണം എന്ന് നിർബന്ധം അല്ലേ ഇതിനുപിന്നിൽ? അങ്ങനെ അല്ലാത്തവരെ മുഴുവൻ ആക്രമിക്കുന്നതിന് ഒരു തെറ്റും ഇല്ല എന്നല്ലേ ഇവർ വിശ്വസിക്കുന്നത്? കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയതിൻ്റെ പേരിൽ വലിയ വിമർശനങ്ങളാണ് രമേശ് പിഷാരടി നേരിട്ടു കൊണ്ടിരിക്കുന്നത്. രമേശ് പിഷാരടിയുടെ കൊച്ചു കുഞ്ഞിൻ്റെ ചിത്രമടക്കം ഉപയോഗിച്ച് ആയിരുന്നു ചിലർ കളിയാക്കലുകൾ നടത്തിയത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉണ്ണിമുകുന്ദൻ തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസകൾ നേർന്നു കൊണ്ട് ഒരു പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ സന്തോഷ് കീഴാറ്റൂർ പ്രകോപനപരമായ ഒരു കമൻറ് നടത്തിയിരുന്നു. ഹനുമാൻസ്വാമിയുടെ പ്രാർത്ഥിച്ചാൽ കൊറോണ മാറുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂർ ചോദിച്ചത്. ഇതിന് വ്യക്തമായ മറുപടി നൽകിക്കൊണ്ട് ഉണ്ണിമുകുന്ദൻ രംഗത്തെത്തുകയും ചെയ്തിരുന്നു.