അമേരിക്കയുടെ പുതിയ വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട വനിതയുടെ പേരാണ് കമല ഹാരിസ്. കാലിഫോർണിയയിൽ ആയിരുന്നു ഇവരുടെ ജനനം. അമ്മ ശ്യാമള ഗോപാലൻ ഒരു ഇന്ത്യൻ സ്വദേശി ആയിരുന്നു. കൃത്യമായി പറഞ്ഞാൽ തമിഴ്നാട് പൈങ്കനാട് സ്വദേശി. അമേരിക്കയിൽ പഠനത്തിനുവേണ്ടി പോയി അവിടെ നിന്നും പിഎച്ച്ഡി നേടിയ വ്യക്തിയായിരുന്നു ശ്യാമള ഗോപാലൻ. പിന്നീട് അമേരിക്കൻ സ്വദേശിയായ ഡൊണാൾഡ് ഹാരിസിനെ ഇവർ വിവാഹം കഴിക്കുകയും അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അമേരിക്കയിൽ രണ്ട് പൊളിറ്റിക്കൽ പാർട്ടികൾ മാത്രമാണ് ഉള്ളത്. ഒന്ന് റിപ്പബ്ലിക്കൻ പാർട്ടിയും മറ്റൊന്ന് ഡെമോക്രാറ്റിക് പാർട്ടിയും. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ആയിട്ട് ആയിരുന്നു കമല ഹാരിസ് ജയിച്ചത്. അടുത്തവർഷം ജനുവരി 20 മുതൽ ഇവർ ഔദ്യോഗികമായി പദവിയിൽ പ്രവേശിക്കും. നിലവിലെ അമേരിക്കയുടെ വൈസ് പ്രസിഡൻറ് ആയ മൈക്ക് പെൻസിനെ ആണ് തിരഞ്ഞെടുപ്പിൽ കമല ഹാരിസ് തോൽപ്പിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ട് ആയിരിക്കും കമല ഹാരിസ്. ഇതുമാത്രമല്ല അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ ഇൻഡോ അമേരിക്കൻ, ആഫ്രിക്കൻ-അമേരിക്കൻ വ്യക്തി കൂടിയായിരിക്കും കമല ഹാരിസ്. “ഈ ഓഫീസിൽ പ്രവേശിക്കുന്ന ആദ്യത്തെ വനിതാ വൈസ് പ്രസിഡൻറ് ആയിരിക്കും ഞാൻ, എന്നാൽ ഒരിക്കലും അവസാനത്തെ വനിത ആയിരിക്കില്ല” – ഇതായിരുന്നു വൈസ് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം കമല ഹാരിസ് നടത്തിയ പ്രസംഗം.
കമല ഹാരിസിൻ്റെ വിജയം ഇവിടെ ഇന്ത്യയിൽ ഉള്ളവരും ആഘോഷിക്കുകയാണ്. തമിഴ്നാട് സ്വദേശി ആയതുകൊണ്ടുതന്നെ തമിഴ്നാട്ടിലാണ് കൂടുതൽ ആഘോഷവും. പൈംകനാട് ഗ്രാമത്തിലുള്ളവർ വലിയ ആഘോഷപൂർവ്വം ആണ് കമലയുടെ വിജയം ആഘോഷിക്കുന്നത്. കമലയ്ക്ക് വേണ്ടി വീടിനു മുറ്റത്ത് കോലം വരക്കുകയും, പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുകയും ആണ് ഇവർ ചെയ്യുന്നത്. നോർത്ത് ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് കമലയുടെ വിജയത്തിൽ വലിയ സന്തോഷം ഇല്ല എന്നതും വസ്തുതയാണ്. അതുകൊണ്ടുതന്നെ വിജയം എല്ലാം കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്ന കാഴ്ചയുമാണ് സമൂഹമാധ്യമങ്ങളിൽ കാണുന്നത്.