ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും. പരുക്കേറ്റ വിരാട് കോലിക്ക് കളിക്കാൻ സാധിക്കാത്തതിനെ തുടർന്നാണിത്. പുറത്തിനേറ്റ പരുക്കാണ് കോലിക്ക് തിരിച്ചടിയായത്. വിരാട് കോലിക്കു പകരം ഹനുമ വിഹാരി ടീമിലെത്തി.
ദക്ഷിണാഫ്രിക്കൻ ടീമിൽ ക്വിന്റൻ ഡിക്കോക്കിന് പകരം കൈൽ വെരെയ്നും വിയാൻ മുൾഡറിനു പകരം ഡ്യുവാൻ ഒലിവിയറും ഇടംപിടിച്ചു.
ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിന് ജയിച്ചിരുന്നു. ഇവിടെയും ജയിച്ചാൽ മൂന്നു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാകും. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ മുൻനിരയിലെത്താനുമാകും.