മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജിന് അവാർഡ് ലഭിച്ചിരിക്കുന്നത്. അതേസമയം വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സാക്ഷാൽ ജഗതി ശ്രീകുമാർ സുരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരോ കുത്തിപ്പൊക്കിയിരിക്കുന്നത്. ദേവദത്ത് എം എന്ന വ്യക്തി ആണ് ഇപ്പോൾ ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
സുരാജ് ഒരു നല്ല നടനല്ല എന്നും പലപ്പോഴും തിരുവനന്തപുരം ഭാഷ വെച്ച് മാത്രം ഫീൽഡിൽ പിടിച്ചുനിൽക്കുന്നത് അനുഭവപ്പെട്ടിട്ടുണ്ട് എന്നും ആണ് ജഗതി ശ്രീകുമാർ എന്ന് അഭിപ്രായപ്പെട്ടത്. ചിലപ്പോൾ കുറച്ചു കഴിഞ്ഞാൽ ഫീൽഡിൽ നിന്നും ഔട്ട് ആയേക്കാം എന്നും ജഗതി ശ്രീകുമാർ അഭിപ്രായപ്പെടുകയുണ്ടായി. സാക്ഷാൽ ജഗതിയെ പോലും അമ്പരപ്പിക്കുന്ന ഒരു വളർച്ചയാണ് ഇപ്പോൾ സുരാജിനു ഉണ്ടായിരിക്കുന്നത് എന്നതിൽ തീർച്ചയായും അദ്ദേഹത്തിന് അഭിമാനിക്കാം.
“ഒരിക്കൽ ഒരു അഭിമുഖത്തിൽ ജഗതിയോട് ഒരു ചോദ്യം ഇങ്ങനെയായിരുന്നു.
“ആരാണ് മലയാളത്തിലെ അടുത്ത മികച്ച ഹാസ്യതാരം.. സലിം കുമാർ അല്ലെങ്കിൽ സുരാജ്??”
“തീർച്ചയായും സലിം കുമാർ. കാരണം അദ്ദേഹം നല്ലൊരു നടൻ കൂടിയാണ്. സുരാജ് തിരുവനന്തപുരം ഭാഷ കൊണ്ട് പിടിച്ചു നിൽക്കുന്നതായി തോന്നിയിട്ടുണ്ട്. അൽപ്പം കഴിഞ്ഞാൽ ഔട്ട് ആയേക്കാം..!!”
എന്ന അന്നത്തെ ജഗതിയുടെ മറുപടി കേട്ടിരുന്നവർക്ക് അത്രത്തോളം ആസ്വഭാവികത തോന്നാനിടയില്ല എന്നയിടത്തും നിന്നും ഇന്നങ്ങനെയൊരു പോസിബിലിറ്റിയെ പറ്റി മലയാളികൾ ചിന്തിക്കാൻ പോലും താല്പര്യപ്പെടാത്ത ഇടത്താണ് എന്നതാണ് സുരാജ് വെഞ്ഞാറമൂട് എന്നാ നടന്റെ വളർച്ച..!!
ഒരുപക്ഷെ ഒരുപാട് ഭാഗ്യം ചെയ്തൊരു നടനാണ് സുരാജ് എന്ന് തോന്നിപോവാറുണ്ട്. എന്നാൽ ആ അവസരങ്ങളെ ഏറ്റവും നല്ലരീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നയിടത്താണ് സുരാജ് ഒരു നടനെന്ന നിലയിൽ വിജയിച്ചത്. ഫീൽഡിൽ വന്നശേഷമുള്ള ആദ്യ പത്തുവർഷത്തോളം ഹാസ്യകഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുക. അതിൽ ഭൂരിഭാഗവും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുക.
അതിന്റെ പേരിൽ രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട സാഹചര്യം വരുക, അതിലൂടെ പ്രേക്ഷകരിൽ ഒരുതരം മടുപ്പുളവാക്കുന്ന സാഹചര്യത്തിൽനിന്നും എല്ലാം അതിജീവിച്ചുകൊണ്ട് ഇന്നത്തെ പോലെ സ്വന്തമായി ഒരിടം സിനിമാമേഖലയിൽ ഉണ്ടാക്കിയെടുക്കുന്നു.. പറയാൻ പോലും അത്ര എളുപ്പമല്ലാത്തൊരു തരം ഉയിർത്തെഴുന്നേൽപ്പ്.
ആ യാത്ര അതിന്റെ എല്ലാ വേഗതയും കൈവരിച്ചു നീങ്ങുന്ന ഇന്ന് ഒരു നാഴികക്കല്ല് കൂടി താണ്ടിയ സുരാജിന് അഭിനന്ദനങ്ങൾ..!!” – ദേവദത്ത് എം.