ഐപിഎൽ ഇതുവരെയുള്ള താര ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയത് ഇഷാൻ കിഷൻ. 15.25 കോടിക്ക് താരത്തെ മുംബൈ ഇന്ത്യൻസ് തിരികെയെത്തിച്ചു. താരത്തിനായി മുംബൈയും ഹൈദരാബാദും തമ്മിൽ കടുത്ത പോരാട്ടം നടന്നു.
12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടിയായിരുന്നു അയ്യരുടെ അടിസ്ഥാന വില. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തിരികെ ടീമിലെത്തിച്ചു. ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.