മലയാളികൾക്ക് സുപരിചിതനായ താരങ്ങളിലൊരാളാണ് ഹരീഷ് പേരാടി. കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. എങ്കിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമാണ് ഇദ്ദേഹത്തെ മലയാളികൾക്ക് പ്രിയപ്പെട്ട താരം ആക്കി മാറ്റുന്നത്. പിന്നീട് നിരവധി നെഗറ്റീവും കഥാപാത്രങ്ങളും സ്വഭാവ കഥാപാത്രങ്ങളും ഇദ്ദേഹം അവതരിപ്പിച്ചു. തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളും താരം അവതരിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം.
പലപ്പോഴും നാട്ടിൽ നടക്കുന്ന പല വിഷയങ്ങളിലും തൻറെ നിലപാട് പറയാൻ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഹരീഷ് പേരാടി. ഒരു ഇടതുപക്ഷ സഹയാത്രികൻ ആണ് താരം. പലപ്പോഴും ഇടതുപക്ഷത്തെ പുകഴ്ത്തിക്കൊണ്ട് ഇദ്ദേഹം ധാരാളം പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം അവസാനമായി ചെയ്തിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശനെ കുറിച്ചാണ് പോസ്റ്റ്. കോൺഗ്രസിനെ സംബന്ധിച്ച് കാലം കാത്തിരുന്ന നേതാവ് തന്നെയാണ് വീഡിയോ സതീശൻ എന്നാണ് ഹരീഷ് പേരാടി പറയുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചുകൊണ്ടുള്ള കോൺഗ്രസ് ലിസ്റ്റ് വന്നത്. ഇതിനുപിന്നാലെ വലിയ രീതിയിലുള്ള കലാപമായിരുന്നു കോൺഗ്രസിൽ നടന്നത്. എന്നാൽ നിലപാടിൽനിന്നും ഒട്ടും മാറ്റം ഇല്ല എന്നായിരുന്നു വിഡി സതീശനും കെ സുധാകരനും ഒരുപോലെ പറഞ്ഞത്. ഈ നിലപാടിനെ ആണ് ഹരീഷ് പേരാടി അഭിനന്ദിക്കുന്നത്. ഇത് മാറ്റത്തിൻറെ സൂചനയാണ് എന്നും കോൺഗ്രസിനെ സംബന്ധിച്ച് കൊഴിഞ്ഞു പോക്കുകൾ ഇല്ലാതാക്കുവാൻ സഹായിക്കുമെന്നും ഹരീഷ് പേരാടി കൂട്ടിച്ചേർത്തു. ഇതിനുപുറമേ കോൺഗ്രസിനെ വേട്ടയാടുന്ന ഇടതുപക്ഷ പ്രവർത്തകരേയും താരം വിമർശിക്കുവാൻ മറന്നില്ല.
സ്വന്തം പാർട്ടിയിലെ ഏകാധിപത്യം കണ്ണടച്ച് ഇല്ല എന്ന് വിശ്വസിക്കുന്നവർ മറ്റു പാർട്ടികളിലെ നേതാക്കന്മാർ തമ്മിൽ ഉള്ള തമ്മിലടി എന്തിനാണ് ഇത്രയും വലിയ കാര്യമാക്കി എടുക്കുന്നത് എന്നാണ് ഹരീഷ് പേരാടി ചോദിക്കുന്നത്. ജനങ്ങൾ അറിയാത്ത കോട്ടയ്ക്കുള്ളിൽ വച്ച് നടക്കുന്ന രാജാക്കന്മാരുടെ കിടമത്സരങ്ങളെക്കാൾ വേദം നേതാക്കളുടെ പരസ്യമായി തമ്മിലടി ആണ്, അതാണ് കൂടുതൽ ജനാധിപത്യം എന്നാണ് ഹരീഷ് പേരാടി ഓർമിപ്പിക്കുന്നത്. അടുത്തിടെ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിലും സർക്കാരിനെ പരോക്ഷമായി വിമർശിച്ചിരുന്നു ഹരീഷ് പേരാടി.