പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നടൻ മദ്യലഹരിയിൽ ആണെന്നും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറഞ്ഞു.ഇപ്പോൾ ഈ വിഷയത്തിൽ വിനായകനെ പിന്തുണച്ച് നിധീഷ് എം കയരണം ഫെയ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാണ് .പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ ഇതാണ്,വിനായകന്റെ സ്റ്റേഷനിലെ വീഡിയോ കണ്ടു
വിനായകൻ : എന്റെ വീട്ടിൽ വന്ന സ്ത്രീ ആരാണ്
ഇൻസ്പെക്ടർ : അവര്‍ വനിതാ പോലീസ് ആണ്
വിനായകൻ : അവര്‍ യൂണിഫോമിൽ ആയിരുന്നില്ല ഐഡി കാർഡ് ചോദിച്ചിട്ടു കാണിക്കാൻ തയാറായില്ല എന്ത് കൊണ്ട് ?
ഇൻസ്പെക്ടർ : (കയർത്തുകൊണ്ട് )ഐഡി കാണിക്കാൻ നീ ആരാടാ ?
വിനായകൻ: (ഇൻസ്പക്ടറേക്കാൾ ഉച്ചത്തിൽ ) ഞാൻ ഈ രാജ്യത്തെ പൗരൻ ആണ് എനിക്ക് വീട്ടിൽ വന്ന ആൾ യൂണിഫോമിൽ അല്ലങ്കിൽ ഐ ഡി ചോദിക്കാൻ അധികാരം ഉണ്ട് .
ഞാനങ്ങനെ ഇങ്ങനെ പോലീസിനെ വിമർശിക്കുന്ന ആളല്ല. പക്ഷെ വീട്ടിൽ കയറി വന്ന മഫ്റ്റിയിൽ ഉള്ള ആൾ പോലീസ് ആണോ കൊള്ളാക്കാർ ആണോ പ റികൾ ആണോ എന്നറിയാനുള്ള അവകാശം ഒരിന്ത്യൻ പൗരന് ഉണ്ട്. അത് ചോദിച്ചതിന് ആണ് അയാളെ എടാ പോടാ എന്നൊക്കെ വിളിക്കുന്നത്. ഒരു പാൻ ഇന്ത്യൻ നടൻ ആയിട്ടും അയാൾക്കിത് കേൾക്കേണ്ടി വരുന്നതിന് കാരണം ഒന്നേയുള്ളൂ. കോടികൾ പ്രതിഫലമായി ജയിലറിൽ അയാൾക്ക് കിട്ടിയപ്പോഴും അത് മുപ്പത്തി അഞ്ച് ലക്ഷമാക്കി ചുരുക്കി കെട്ടാൻ മനോരമ കാണിച്ച ഉത്സാഹത്തിന് പ്രേരകമായ അയാളുടെ ജാതി. നിറം. കുലം. അതല്ലാതെ ഒന്നുമില്ല.
വിനായകൻ ആണ് കുറ്റക്കാരൻ എങ്കിലും ഞാൻ വിനായകനോടൊപ്പമാണ്. അയാളുടെ കുലത്തോട് സമൂഹം കാണിക്കുന്ന അനീതികൾക്കെതിരെയാണ് അയാളുടെ ശബ്ദം എന്നുറച്ചു വിശ്വസിക്കുന്നു.ഇങ്ങനെയാണ് പോസ്റ്റ്