സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്ന വീഡിയോ ആണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ വിജയിപ്പിക്കണം എന്ന് പറഞ്ഞ വീഡിയോ.ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഹ്വാനം ചെയ്തെന്നാണ് ഇടതുവിരുദ്ധ പ്രൊഫൈലുകളിൽ നിന്നുള്ള പോസ്റ്റ്. കൈരളി ന്യൂസ് ചാനലിൽ വന്ന മുഖ്യമന്ത്രിയുടെ പ്രചാരണ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നത്.ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നത്. അപ്പോ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പാര്‍ട്ടി ഏതാണോ ആ പാര്‍ട്ടിയുടെ നേതാവിനെയാണ് മന്ത്രിസഭ രൂപീകരിക്കാന്‍ വിളിക്കുക. രാഹുല്‍ ഗാന്ധിയെ വിളിക്കണമെങ്കില്‍ കോണ്‍ഗ്രസ് ഏറ്റവുമധികം അംഗബലമുള്ള പാര്‍ട്ടിയാകണം. ഇവിടെ മത്സരിക്കുന്ന കോണ്‍ഗ്രസുകാരെയെല്ലാം അതിന് ജയിപ്പിക്കാന്‍ തയ്യാറാകണം. ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാർഥി വിജയിച്ചില്ലെങ്കിലും രണ്ടുകൂട്ടരും ബിജെപിയ്ക്ക് എതിരാണല്ലോ. അപ്പോ പ്രധാനമന്ത്രിയായി വരാന്‍ സാധ്യതയുള്ള, മന്ത്രിസഭ രൂപീകരിക്കാന്‍ സാധ്യതയുള്ള കക്ഷിക്ക് വിജയമുറപ്പാക്കണം.’ എന്ന് മുഖ്യമന്ത്രി പറയുന്നതാണ് വീഡിയോയിലുള്ളത്.
എന്നാൽ സത്യത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ അപൂർണ്ണമാണെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 2019ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതാണ്. ഈ രീതിയിൽ പ്രചരിപ്പിച്ചിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഇടുക്കി ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. 2024 ഏപ്രില്‍ 3 ന് കട്ടപ്പനയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണിത്.