സാമൂഹ്യ മാധ്യമങ്ങളിൾ എല്ലാം തന്നെ ഇപ്പോൾ ചർച്ച പുതുപ്പള്ളിയാണ്.വാശിയേറിയ പോരാട്ടമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.അതെ സമയം ഗീതുവിനെതിരായ സൈബറാക്രമണം വലിയ രീതിയിൽ ചർച്ച ആവുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് ഡിവൈഎഫ്ഐ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താൽ സൈബറിടത്തിൽ ഗീതു നിന്ദ്യമായ ആക്രമണം നേരിടുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.ഗർഭിണിയായ ഗീതുവിനെതിരെ തെറിവിളി നടത്തുന്ന കോൺഗ്രസ് രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും. ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് ഗീതു നേരത്തെ ആരോപിച്ചിരുന്നു. കോട്ടയം എസ്പിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് ഇ പ്രതികരണം വന്നത്.
മറ്റൊന്ന്,സ്ത്രീകൾ ഉൾപ്പെടെ സൈബർ ആക്രമണം നടത്തി കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്നായിരുന്നു ജെയ്ക്കിന്റെ ഭാര്യ ഗീതു പറഞ്ഞത്. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകരുതെന്നും 9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇതിനും മുമ്പ് കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മനും തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സെക്രട്ടറിയേറ്റ് മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെയാണ്,പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താൽ സൈബറിടത്തിൽ നിന്ദ്യമായ ആക്രമണം നേരിടുകയാണ്.പൂർണ്ണഗർഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും. ജെയ്ക്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.