ധനുഷ് കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായി എത്തുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രമാണ് ഗ്രെമാൻ. ഈ കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ഇതിന്റെ പ്രീമിയർ നടന്നത്. പ്രീമിയറിൽ മുണ്ടുടുത്താണ് ധനുഷ് എത്തിയത്. താരത്തിന്റെ ഈ പ്രവർത്തി ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി ആളുകളാണ് ധനുഷിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പ്രീമിയർ സിനിമയുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് ഉണ്ടായിരുന്നു.
സംവിധായകനായ ആനന്ദ് എൽ റായ്, നടൻ വിക്കി കൗശൽ എന്നിവരും പ്രീമിയറിൽ പങ്കെടുക്കുവാൻ എത്തി. പ്രീമിയറിന് ഇടയിൽ രസകരമായ കാര്യവും താരം പങ്കുവെച്ചു. റൂസോ ബ്രദേഴ്സിന് തന്നെ അറിയാം എന്ന് കേട്ടപ്പോൾ ആശ്ചര്യപ്പെട്ടു പോയി. ഇവരുടെ ടീമുമായി കോവിഡ് സമയത്ത് സൂം കൂടിക്കാഴ്ചകൾ പതിവായി ഉണ്ടായിരുന്നു. തന്നെ അവർക്ക് എങ്ങനെ അറിയാം എന്ന് താൻ ചോദിക്കുകയുണ്ടായി.
അറിയില്ല എന്നാണ് ചില അണിയറ പ്രവർത്തകർ നൽകിയ ഉത്തരം. ഇതിനിടയിൽ ധനുഷ് നായകനായ ചില ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ തങ്ങൾ കണ്ടിരുന്നു എന്ന് ജോ റൂസൊ പറയുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ഭാഗമാകുന്നത് ധനുഷ് എന്ന് അദ്ദേഹം പറയുന്നു. ലോകപ്രശസ്ത സംവിധായക സഹോദരങ്ങളാണ് ഇവർ. മാർവലിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻറ്റ് ഗെയിം എന്നീ ചിത്രങ്ങൾ ഇവരാണ് സംവിധാനം ചെയ്തത്.
മാർക്ക് ഗ്രീനി എന്ന വ്യക്തിയെ എഴുതിയ ദി ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഇത്. ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതിൽ ഇതുവരെ വ്യക്തതയില്ല. നെറ്റ്ഫ്ളിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിട്ടാണ് ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.