ബിജെപിയിലേക്ക് ക്ഷണിച്ച് ചില നേതാക്കൾ മുൻപ് വിളിച്ചിരുന്നുവെന്ന് സിപിഐ നേതാവും പീരുമേട് മുൻ എംഎൽഎയുമായ ഇഎസ് ബിജിമോൾ.അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെയാണ് മുൻ എംഎൽഎയുടെ നിർണായക വെളിപ്പെടുത്തൽ.കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ എന്നിവർ ബിജിമോളുമായി ചർച്ച നടത്തിയിരുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, തന്നെ ആരാണ് വിളിച്ചതെന്ന കാര്യത്തിൽ ബിജിമോൾ ഒന്നും പറഞ്ഞിട്ടില്ല.ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായി മാത്യു സ്റ്റീഫനെ പരിഗണിച്ചിരുന്നു. ബിഡിജെഎസിൽ അംഗത്വമെടുത്ത് മത്സരിക്കണമെന്നായിരുന്നു ബിജെപി നേതൃത്വത്തിൻ്റെ നിബന്ധന. എന്നാൽ ബിജെപി അംഗത്വം തന്നെ വേണമെന്ന് മാത്യു സ്റ്റീഫൻ നിലപാടെടുത്തതോടെ പാർട്ടി തീരുമാനം വൈകുകയായിരുന്നു.
അതേ സമയം ഇടുക്കിയിലെ സിപിഎം മുന്‍ നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രന് ബിജെപിയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ചില നേതാക്കൾ മുൻപ് വിളിച്ചിരുന്നുവെന്ന് സിപിഐ നേതാവ് ബിജിമോൾ വ്യക്തമാക്കുന്നത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഡൽഹിയിലെത്തി എസ് രാജേന്ദ്രന് ചർച്ച നടത്തിയിരുന്നു