മലയാളികളുടെ മനസ്സിൽ നൊമ്പരമായി മാറിയിരിക്കുകയാണ് അനുപമ എന്ന അമ്മ. സ്വന്തം കുഞ്ഞിനെ ഒരു നോക്കു കാണുവാൻ വേണ്ടി ഈ അമ്മ കുറെ നാളുകളായി സമരത്തിലാണ്. സ്വന്തം മുത്തച്ഛനാണ് അനധികൃതമായി കുഞ്ഞിനെ ദത്ത് നൽകിയത് എന്നാണ് അനുപമ ആരോപിക്കുന്നത്. അനുപമയും ഭർത്താവും കുറേ ദിവസങ്ങളായി സമരം നടത്തിവരികയാണ്. എന്നാൽ വലിയ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് അനുപമയുടെ വീട്ടുകാർ എന്നതുകൊണ്ടുതന്നെ അവർ ഈ കേസിൽ വലിയ രീതിയിലുള്ള വഴിവിട്ട ഇടപാടുകളാണ് നടത്തുന്നത്.
ഇപ്പോൾ അനുപമേ കൈയൊഴിയുകയാണ് കോടതിയും. കോടതിയിൽ അനുപമ ഒരു ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് ഫയലിൽ സ്വീകരിക്കാൻ കോടതി തയ്യാറായില്ല. ഹർജി പിൻവലിക്കാൻ അനുപമക്ക് കോടതി സമയം നൽകുകയും ചെയ്തു. കുട്ടി ഇപ്പോൾ അനധികൃതമായ കസ്റ്റഡിയിലാണ് എന്നായിരുന്നു അനുപമയുടെ വാദം. എന്നാൽ ഇത് വിശ്വസിക്കുവാൻ കോടതി തയ്യാറായില്ല.
ഈ കേസ് നിലവിൽ കുടുംബ കോടതിയുടെ മുമ്പാകെ പരിഗണയിൽ ഉള്ളതാണ് എന്നും അത് അവിടെ തന്നെ തുടരട്ടെ എന്നുമായിരുന്നു കോടതി എടുത്ത നിലപാട്. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഡിഎൻഎ പരിശോധന നടത്തുവാൻ ശിശുക്ഷേമ സമിതിക്ക് അധികാരം ഉണ്ടല്ലോ എന്നാണ് കോടതി ചോദിച്ചത്. ഹേബിയസ് കോർപ്പസ് ഹർജി എത്രയും പെട്ടെന്ന് തന്നെ പിൻവലിച്ചില്ലെങ്കിൽ അത് തള്ളുമെന്ന് ആണ് അനുപമയ്ക്ക് കോടതി നൽകിയ താക്കീത്.
അമ്മയുടെ സാമീപ്യം നിഷേധിക്കപ്പെട്ട കൈ കുഞ്ഞിൻ്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആയിരുന്നു അനുപമ ഹൈക്കോടതിയിൽ പറഞ്ഞത്. ഇതിനെ തുടർന്ന് ആണ് ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. എന്നാൽ ഇത് സ്വീകരിക്കുവാൻ കോടതി തയ്യാറായില്ല. കോടതി കാണിച്ചത് ശരിയായില്ല എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. ഒരു അമ്മയുടെ വേദന മനസ്സിലാക്കുവാൻ കോടതി കുറച്ചു കൂടി പക്വത കാണിക്കണം എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്.