കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു അമ്പിളിയുടെയും ആദിത്യൻ്റെയും വിവാഹ മോചനം. അമ്പിളി ആരോപിച്ചിരുന്നത് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആയിരുന്നു. ഇതേ തുടർന്ന് തൻറെ അക്കൗണ്ടിൽ നിന്ന് ആദിത്യൻ്റെ എല്ലാ ചിത്രങ്ങളും അമ്പിളി ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തനിക്ക് വധ ഭീഷണിയുണ്ടെന്ന് താരം വെളിപ്പെടുത്തി. അമ്പിളിക്ക് പിന്തുണയുമായി താരത്തിൻ്റെ കൗൺസിലറും രംഗത്തെത്തി.
ഇതോടെ വിവാദം ചൂടു പിടിക്കുകയും ചെയ്തു. പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു അമ്പിളി. കഴിഞ്ഞ ദിവസമാണ് ആദിത്യന് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടയിൽ തനിക്ക് സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി അമ്പിളിയും എത്തിയിരുന്നു. പ്രശസ്ത സീരിയൽ നടിയായ അനു ജോസഫിൻറെ യൂട്യൂബ് ചാനലിൽ കൂടിയായിരുന്നു ഇത്. ഇപ്പോൾ അനു കുറച്ചു കാര്യങ്ങൾ തുറന്നു പറയുകയാണ്.
അമ്പിളിയുടെ കുടുംബവുമായി തനിക്ക് നേരത്തേ തന്നെ ബന്ധമുണ്ട്. പ്രശ്നം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി. അപ്പോൾ തന്നെ അവളെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. മറ്റൊരു ഷൂട്ട് കഴിഞ്ഞു വന്ന സമയമായിരുന്നു അത്. നേരിൽ കാണാം എന്ന് കരുതി കയറിയതായിരുന്നു വീട്ടിൽ. സംസാരിച്ചു കഴിഞ്ഞപ്പോൾ ഈ കാര്യങ്ങളൊക്കെ തങ്ങളുടെ ചാനലിൽ പറയാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. അവൾ സമ്മതിക്കുകയും ചെയ്തു. അപ്പോൾ തന്നെ അത് ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ അതൊന്നും താൻ റെക്കോർഡ് ചെയ്തില്ല. ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തില്ല. അതിന് തനിക്ക് വ്യക്തമായ കാരണമുണ്ട്.
താൻ അമ്പിളിയെ വെച്ച് ചാനൽ റേറ്റിംഗ് കൂട്ടുകയാണെന്ന് പലരും പറഞ്ഞിരുന്നു. വലിയ വിഷമമാണ് അത് ഉണ്ടാക്കിയത്. അത് ഞാൻ തന്നെയാണ് പിന്നീട് അവൾ പറഞ്ഞതൊന്നും ചാനൽ വഴി പുറത്തു വിടാത്തത്. അനു ജോസഫ് വ്യക്തമാക്കുന്നു. ഗാർഹിക പീഡനത്തിന് അമ്പിളി ആദിത്യനെതിരെ കംപ്ലൈൻറ് കൊടുത്തത്.