തെലുങ്ക് സിനിമയിലെ സൂപ്പർ നടനാണ് അല്ലു അർജുൻ. ഇന്ത്യ എമ്പാടും താരത്തിന് നിരവധി ആരാധകർ ഉണ്ട്. അല്ലു അർജുൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ. രണ്ടു ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൻറെ ആദ്യഭാഗത്തിനു പുഷ്പ ദി റൈസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിൻറെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ് ഇപ്പോൾ. കഴിഞ്ഞദിവസം ആരാധകർക്കായി ഒരുക്കിയ പരിപാടി താരം റദ്ദാക്കിയിരുന്നു. ഹൈദരാബാദിലെ ഒരു പ്രശസ്ത കൺവെൻഷൻ സെൻററിൽ വെച്ചായിരുന്നു മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടി നടക്കാൻ ഇരുന്നത്. 200 പേരെ മാത്രം അനുവദിച്ച ഒരു പരിപാടിയായിരുന്നു ഇത്. എന്നാൽ പിന്നീട് സംഘാടകർ ഏതാണ്ട് രണ്ടായിരത്തോളം പേരെ വേദിയിലേക്ക് കടത്തിവിട്ടു. ഇതിനിടെ ചില ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെയാണ് താരം പരിപാടി റദ്ദാക്കിയത്.
പ്രോഗ്രാം ഫോട്ടോ സെഷനും അടക്കം എല്ലാം താരം റദ്ദാക്കി. ഇതിന് വിശദീകരണവുമായി സാമൂഹ്യ മാധ്യമങ്ങളിൽ അല്ലു അർജുൻ എത്തുകയും ചെയ്തു. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി താരം ഇട്ടിരുന്നു. ഇന്നത്തെ ഒരു ഫാൻസിന് പരിപാടിയിൽ വച്ച് തൻറെ ആരാധകർക്ക് നിർഭാഗ്യകരമായ രീതിയിൽ പരിക്ക് പറ്റിയത് താൻ അറിഞ്ഞു. തൻറെ ടീം എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുകയും വിവരങ്ങൾ തന്നെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ താൻ വളരെയേറെ ശ്രദ്ധിക്കും.
നിങ്ങളുടെ സ്നേഹവും കരുതലുമാണ് തൻറെ ഏറ്റവും വലിയ സമ്പത്ത്. അത് താൻ ഒരിക്കലും കളയില്ല. താരം കുറിച്ചു. എന്തായാലും ഇത് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഇതിനിടയിൽ പുഷ്പ എന്ന ചിത്രത്തിൻറെ നിർമ്മാതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 5000 പേർക്ക് പ്രവേശനം ഉള്ള ചിത്രത്തിൻറെ പ്രീ റിലീസ് ചടങ്ങിൽ 15,000 പേരെ പങ്കെടുപ്പിച്ചു എന്നാണ് കേസ്. കോവിഡ് നിയന്ത്രണങ്ങൾ ലം ഗിച്ച് എന്ന കുറ്റമാണ് പോലീസ് ചൂണ്ടികാണിക്കുന്നത്.