പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിന് ഇരയായി എന്ന് പറയുകയാണ് പ്രശസ്ത മറാട്ടി നടി കേതകി ചിതാലേ. എൻസിപി അധ്യക്ഷനായ ശരത്വാറിനെതിരെ അപകീർത്തി പരമായ കവിത പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് പോലീസ് താരത്തെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ വച്ച് പോലീസ് തന്നെ പീഡിപ്പിച്ചു എന്നാണ് താരം ഇപ്പോൾ ആരോപിക്കുന്നത്. തന്നെ വീട്ടിൽ വന്ന് നിയമവിരുദ്ധമായി പിടിച്ചു.
ഒരു അറസ്റ്റ് വാറന്റും നോട്ടീസും ഒന്നുമില്ലാതെയാണ് അവർ തീർത്തും നിയമവിരുദ്ധമായി ജയിലിൽ അടച്ചത്. പക്ഷേ നിയമവിരുദ്ധമായി ഒന്നും തന്നെ താൻ ചെയ്തിട്ടില്ല എന്ന് തനിക്ക് ബോധ്യമുണ്ട്. കാരണം സത്യമാണ് താൻ വെളിപ്പെടുത്തിയത്. അതിനെ തീർത്തും ധൈര്യമായി നേരിടാൻ തനിക്ക് കഴിയും.
താൻ പീഡിപ്പിക്കപ്പെട്ടു. തന്നെ അവർ വർദ്ധിച്ചു. അവർ സാരി വലിച്ചൂരി, തന്റെ വലതുമുലയിൽ അടിച്ചു. ജാമ്യം കിട്ടി പിന്നീട് താൻ പുറത്തിറങ്ങി. എന്നാലും യുദ്ധം ഇപ്പോഴും തുടരുകയാണ്. താരം വെളിപ്പെടുത്തുന്നു. അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന പേരിലാണ് താരത്തെ അറസ്റ്റ് ചെയ്തത്.
എൻസിപി അധ്യക്ഷൻ ശരത് പവാറിനെതിരെ ആയിരുന്നു ഇത്. പിന്നീട് താരത്തിന് ജൂൺ 22ന് താനെ കോടതി ജാമ്യം അനുവദിച്ചു. താൻ ആരെയും അപമാനിച്ചിട്ടില്ല എന്ന് താരം വ്യക്തമാക്കി. തന്റെ പോസ്റ്റിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉണ്ടായത് എന്നും നടി പറയുന്നു.