മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. മലയാളി യുവത്വം ഒന്നാകെ ഏറ്റെടുത്ത ചിത്രം. ജയിംസ് ആൽബർട്ട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ, കാവ്യാമാധവൻ, രാധിക, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ ഒരു സംഭവത്തെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് പഴയ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. തുടക്കത്തിൽ ബാംഗ്ലൂരിൽ പഠിച്ച വിദ്യാർത്ഥികളുടെ ഒത്തുകൂടൽ ആയിട്ടാണ് ചിത്രം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇത് മലയാളികൾക്ക് കണക്ട് ചെയ്യാൻ സാധിക്കില്ല എന്നുള്ള വിലയിരുത്തൽ ഉണ്ടായി. തുടർന്ന് കേരളത്തിലെ ഒരു ക്യാമ്പസിലേക്ക് ചിത്രം പറിച്ചു നടുകയായിരുന്നു. പല നിർമ്മാതാക്കളും സ്ക്രിപ്റ്റ് തള്ളി. ഇന്ദ്രജിത്തും പൃഥ്വിരാജും കഥ കേട്ടപ്പോൾ തന്നെ ഡേറ്റ് കൊടുത്തു.
ഇതിനിടയിൽ നിർമ്മാതാവ് മുരളീധരൻ ചിത്രം നിർമ്മിക്കാം എന്ന് ലാൽജോസിനെ അറിയിക്കുകയും ചെയ്തു. ആദ്യദിനം ഷൂട്ട് കഴിഞ്ഞപ്പോൾ റസിയ എന്ന കഥാപാത്രം താൻ ചെയ്യാമെന്ന് കാവ്യാമാധവൻ ലാൽജോസിനോട് പറഞ്ഞു. എന്നാൽ ജോസ് ഇത് ചെവിക്കൊണ്ടില്ല. അടുത്തദിവസം കോമ്പിനേഷൻ സീനിൽ റിഹേഴ്സലിന് കാവ്യയെ കാണാനില്ല. എത്ര പറഞ്ഞിട്ടും കാവ്യയ്ക്ക് കാര്യങ്ങൾ മനസ്സിലായിരുന്നില്ല. ഇതോടെ ലാൽജോസ് കാവ്യയോട് നന്നായി ദേഷ്യപ്പെട്ടു.
നിനക്ക് വേണമെങ്കിൽ അഭിനയിക്കാം. റസിയ എന്ന കഥാപാത്രം ചെയ്യാൻ വേറെ ആളുണ്ട്. അതും പറഞ്ഞു ഷൂട്ട് മുടക്കാൻ ഉദ്ദേശമുണ്ടെങ്കിൽ നിൻറെ കഥാപാത്രം മറ്റാരെയെങ്കിലും കൊണ്ട് ചെയിക്കും. ലാൽജോസ് പറഞ്ഞത് കേട്ട് കാവ്യ ഞെട്ടി. പിന്നീട് താരം അഭിനയിക്കുകയായിരുന്നു. ഇതിനു ശേഷം ലാൽ ജോസ് കാര്യങ്ങൾ സ്വസ്ഥമായി താരത്തെ ധരിപ്പിച്ചു.