ബി.ജെ.പി. ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ രണ്ട് എസ്.ഡി.പി.ഐ നേതാക്കൾകൂടി കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്ത ആലപ്പുഴ സ്വദേശികളായ രണ്ട് എസ്.ഡി.പി.ഐ. പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
നേരത്തെ, കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്തയാളുടെ ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. മുല്ലാത്തുവളപ്പ് വാർഡ് മാളികപ്പറമ്പുഭാഗത്തുനിന്നാണ് ബൈക്കു ലഭിച്ചത്. ഇതുസംബന്ധിച്ചു കൂടുതൽ പരിശോധന നടക്കുയാണ്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടുപ്രതികളെ ഞായറാഴ്ച വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. പെരുമ്പാവൂരിൽനിന്നു പിടികൂടിയ പ്രതികൾക്കാണ് വൈദ്യപരിശോധന നടത്തിയത്. രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരാണു നേരിട്ടുപങ്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ആറ് പേരെയാണ് ഇതുവരെ പിടികൂടിയത്. ശനിയാഴ്ച പിടിയിലായ നാലുപ്രതികളെയും റിമാൻഡുചെയ്തു.
ഡിസംബർ 9 ന് പുലർച്ചെയാണ് രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ. എൻ ഷാൻ വധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെയായിരുന്നു രഞ്ജിത്ത് കൊല്ലപ്പെട്ടത്.