മലയാള സിനിമയ്ക്ക് അഭിമാന മുഹൂർത്തം ആയിരുന്നു ഇത്തവണത്തെ ദേശീയ പുരസ്കാര പ്രഖ്യാപനം. ഏതാണ്ട് 11 പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ തമിഴും നിറയെ പുരസ്കാരങ്ങൾ സ്വന്തമാക്കുകയുണ്ടായി. മികച്ച ചിത്രം നടൻ നടി സഹനടി നടന്മാർ തുടങ്ങിയ പ്രധാന പുരസ്കാരങ്ങൾ എല്ലാം കേരളവും, തമിഴ്നാടും പങ്കിടുകയായിരുന്നു. പ്രശസ്ത സംവിധായകൻ വിപുൽ ഷാ ആയിരുന്നു ജൂറി അധ്യക്ഷൻ.
പുരസ്കാരത്തിന്റെ അന്തിമഘട്ടത്തിൽ ഫഹദ് ഫാസിലും നവ്യ നായരും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മാലിക് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. എന്നാൽ മേക്കപ്പ് ഉൾപ്പെടെയുള്ള ചില വിഷയങ്ങൾ ജൂറി അംഗങ്ങളിൽ പലരും എതിർപ്പായി ഉയർത്തുകയാണ് ഉണ്ടായത്. ഇങ്ങനെയുള്ള ചില കാരണം കൊണ്ടാണ് ഫഹദിന് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കാൻ ആവാതെ പോയത് എന്നാണ് സൂചന.
ഒരുത്തി എന്ന ചിത്രത്തിലെ നവ്യാനായരുടെ പ്രകടനവും അന്തിമഘട്ടത്തിൽ ജൂറി പരിഗണിച്ചു. പക്ഷേ അപർണ ബാലമുരളിയുടെ പ്രകടനം ഏറെ മികവാർന്നതായി എന്ന് അവർ വിലയിരുത്തി. ഏതാണ്ട് 25 ചിത്രങ്ങളാണ് ഫീച്ചർ വിഭാഗത്തിൽ പങ്കെടുത്തത്. 148 ഓളം ചിത്രങ്ങൾ നോൺ ഫീച്ചർ വിഭാഗത്തിൽ പങ്കെടുത്തു എന്നാണ് സൂചനകൾ. മികച്ച സിനിമ നിരൂപണത്തിന് പുരസ്കാരം നൽകേണ്ടതില്ല എന്നും ജൂറി തീരുമാനിച്ചു.
അതേസമയം കൊമേഴ്സ്യൽ ചിത്രങ്ങൾ ആണെങ്കിലും കലാമൂല്യം ഉറപ്പാക്കി എന്നത് അയ്യപ്പനും കോശിയും, സൂരറൈ പൊട്ട്ര് തുടങ്ങിയ ചിത്രങ്ങളെ പുരസ്കാരത്തിന് അർഹമാക്കി എന്ന് ജൂറി അംഗം വിജിതമ്പി പറഞ്ഞു. ഏറ്റവും കൂടുതൽ ചർച്ചകളിൽ വന്നത് മലയാളം, തമിഴ്, മറാട്ടി ചിത്രങ്ങളാണ്.