കരുവന്നൂർ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതിൽ സുരേഷ് ഗോപിയെ പരിഹസിച്ച് എ വിജയരാഘവൻ രംഗത്ത് വന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,മുമ്പ് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ ഇപ്പോൾ കണ്ടെത് ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നതെന്ന് എ വിജയരാഘവൻ. അത് ഒരു സമരരീതിയാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഇതെ കുറിച്ചായിരുന്നു എ.വിജയരാഘവന്റെ പരിഹാസം വന്നത്.
അതെ സമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറിയെങ്കിലും കേരളത്തില്‍ നിന്നും ഒരു എംപിയെ വിജയിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബിജെപി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരവും തൃശൂരുമാണ് ബിജെപിക്ക് ജയസാധ്യതയുള്ള രണ്ട് മണ്ഡലങ്ങള്‍. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നേരത്തതന്നെ നിശ്ചയിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇവിടെനിന്നും ജയിച്ചുകയറാമെന്ന പ്രതീക്ഷ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.മറ്റൊന്ന് രണ്ടിരട്ടിയോളം വോട്ട് വര്‍ധിപ്പിച്ച് തൃശൂര്‍ ബിജെപി അനുകൂല മണ്ഡലമാക്കി മാറ്റിയെടുത്ത സുരേഷ് ഗോപി തന്നെയാകും ഇത്തവണ ഇവിടെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായും മാറുകയാണ് തൃശൂര്‍. കരുവന്നൂര്‍ ബാങ്ക് വിവാദം കത്തിനില്‍ക്കുന്ന ജില്ല എന്നതിനാല്‍ ഇവിടെ ബിജെപിക്ക് ജയസാധ്യതയും ഏറെയാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദം രാഷ്ട്രീയമായി മുതലെടുക്കാനാണ് സുരേഷ് ഗോപി ഇവിടെ പദയാത്ര നടത്തിയതും. തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിക്ക് മണ്ഡലം അനുകൂലമാക്കാനാണ് ഇഡിയെ ഇറക്കിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണവും ശക്തമാണ്.2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപന് ആണ് തൃശൂരില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് വിജയം നേടിയത്.