ദളപതി വിജയുടെ വാരിസും അജിത്തിന്റെ തുനിവും പൊങ്കൽ റിലീസ് ആയി ജനുവരി 11 ന് ആയിരുന്നു തീയറ്ററുകളിൽ എത്തിയത്. 9 വർഷങ്ങൾക്കുശേഷം തമിഴിലെ രണ്ടു സൂപ്പർതാരങ്ങൾ ഏറ്റുമുട്ടുമ്പോൾ വലിയ പ്രതീക്ഷയോടെ ആയിരുന്നു സിനിമ പ്രേമികൾ കാത്തിരുന്നത്.
ഇത് തലപ്പങ്കലോ ദളപതി പൊങ്കലോ എന്നായിരുന്നു സിനിമ പ്രേമികൾ ചോദിച്ചത്. ചിത്രം റിലീസ് ചെയ്തു മൂന്നുദിവസം കഴിയുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്.
തമിഴ്നാട്ടിൽ ഇത് തലപ്പൊങ്കൽ ആണ് എന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാകുന്നത്. 33 കോടിയാണ് തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം വാരിസ് 30 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്. എന്നാൽ ആഗോള കണക്ഷനിൽ ദളപതി തന്നെയാണ് മുന്നിൽ.ജനുവരി 11, 12 തിയതികളിൽ വാരിസ് ആഗോള തലത്തിൽ നേടിയത് 98 കോടിയാണ്.
അതേസമയം തുനിവ് ആഗോള തലത്തിൽ നേടിയത് 95 കോടിയാണ്. കനത്ത പോരാട്ടമാണ് രണ്ട് സൂപ്പർ താരങ്ങൾ തമ്മിൽ നടക്കുന്നത്.
അതേസമയം ‘വാരിസു’, ‘തുണിവ്’ എന്നിവയ്ക്ക് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ചെങ്കിലും സിനിമകൾ ആരാധകരെയും പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു. ദളപതിയുടെ വിന്റേജ് ചാരിഷ്മയും ഏറെ നാളുകൾക്ക് ശേഷം അജിത് കുമാറിന്റെ നഷ്ടപ്രണയവും കാണാൻ ആളുകൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്.
ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് വാരിസു നിർമ്മിച്ചിരിക്കുന്നത്, ബോണി കപൂറിന്റെ ബേവ്യൂ പ്രോജക്ട്സാണ് തുണിവ് നിർമ്മിച്ചിരിക്കുന്നത്.