മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ടോവിനോ തോമസ്. സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിൻ്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. താരതമ്യേന ചെറിയ വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ താരത്തിന് ബ്രേക്ക് ആയി മാറിയത് ആർഎസ് വിമൽ സംവിധാനം ചെയ്ത എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലെ പ്രകടനം ആയിരുന്നു. ഈ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തി.
ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചാർലി ചിത്രത്തിൽ ജോർജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടോവിനോ തോമസ് ആയിരുന്നു. അതിഥി വേഷത്തിൽ ആയിരുന്നു ടോവിനോ തോമസ് ചിത്രത്തിൽ എത്തിയത്. ഇപ്പോൾ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് താൻ ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ ഘട്ടത്തിലൂടെ ആയിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത് എന്നും വെളിപ്പെടുത്തുകയാണ് താരം. തൻറെ ഭാര്യ ഗർഭിണി ആയിരുന്നു എന്നും എന്നാൽ കയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല എന്നും ഒക്കെയായിരുന്നു താരത്തിന് അന്ന് ഉണ്ടായിരുന്ന ടെൻഷൻ. ഇത് വലിയ രീതിയിൽ ചിത്രീകരണത്തെ ബാധിക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്.
വളരെ എളുപ്പമുള്ള ഡയലോഗുകൾ പോലും പത്തും പതിനഞ്ചും ടേക്കുകൾ എടുത്തു. തൻറെ ആ സമയത്തെ മാനസികാവസ്ഥ ശരിയല്ലാത്തതു കൊണ്ട് അത് വലിയ രീതിയിൽ അഭിനയത്തെ ബാധിച്ചു. നെടുമുടി വേണു ചേട്ടനെ പോലുള്ള സീനിയർ നടന്മാരുടെ മുൻപിൽ അഭിനയിക്കുമ്പോൾ ഉള്ള ചമ്മൽ വേറെയുമുണ്ടായിരുന്നു എന്നും താരം പറയുന്നു. പിന്നീട് എപ്പോഴും നെടുമുടി വേണു ചേട്ടൻറെ മുൻപിൽ അഭിനയിക്കുമ്പോൾ താൻ ഈ ചമ്മൽ നേരിട്ടിരുന്നു എന്നും താരം പറയുന്നു.
കല എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. വളരെ മികച്ച റസ്പോൺസ് ആണ് ചിത്രത്തിന് ഇന്ത്യയിലുടനീളം നിന്നും ലഭിച്ചത്. ഇപ്പോൾ മിന്നൽ മുരളി എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ബേസിൽ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. എന്നാൽ ചിലപ്പോൾ ഓൺലൈൻ ആയി ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.