മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. ഒരു സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ ആയിരുന്നു. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആയിരുന്നു ഇത്. എന്നാൽ മലയാളത്തിൽ പിന്നീട് ഒരു സ്ലീപ്പർ ഹിറ്റ് ആയി മാറുകയായിരുന്നു ഈ സിനിമ.
പിന്നീട് ധാരാളം വിനോദ സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തു. യൂത്തിനെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള സിനിമകൾ ആയിരുന്നു അധികവും. മിക്കതും കൊമേഴ്ഷ്യലി ശ്രദ്ധിക്കപ്പെട്ടു എങ്കിലും പലതും വലിയ രീതിയിൽ വിമർശനങ്ങൾ നേടി. അഡൽട്ട് കണ്ടന്റ് കൂടുതലാണ് ഇദ്ദേഹത്തിന്റെ സിനിമകളിൽ എന്നാണ് ഒരു വിമർശനം. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്. അതിനു താഴെ വരുന്ന മിക്ക കമൻറുകൾക്കും ഇദ്ദേഹം മറുപടി നൽകാറുണ്ട്.
അടുത്തിടെ 20-20 ലോകകപ്പിൽ ഇദ്ദേഹം ഒരു ബെറ്റ് വെച്ചിരുന്നു. പാകിസ്ഥാൻ ജയിക്കും എന്ന തരത്തിൽ ആയിരുന്നു ഇദ്ദേഹം തെറ്റുവെച്ചത്. 5 ലക്ഷം രൂപ നൽകും എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഒടുവിൽ വിപരീതമാണ് സംഭവിച്ചത്. കപ്പ് ഇംഗ്ലണ്ട് കൊണ്ടുപോയി. ഇപ്പോൾ പൊല്ലാപ്പിൽ ആയിരിക്കുകയാണ് ഒമർ ലുലു. ഇപ്പോൾ 5 ലക്ഷത്തിന് ഇദ്ദേഹത്തെ വെല്ലുവിളിച്ച യുവാവിന് ലോട്ടറി അടിച്ചിരിക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഒമർ ലുലു 5 ലക്ഷം കൊടുക്കുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ആശങ്ക.
ഇപ്പോൾ ഒമർ ലുലു കോഴിക്കോട്ടേക്ക് പുറപ്പെട്ടിരിക്കുകയാണ്. യുവാവിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം അങ്ങോട്ട് പോകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. 5 ലക്ഷം കൊടുക്കുമോ എന്നാൽ കാത്തിരിപ്പിലാണ് ആരാധകർ. നിധിൻ എന്ന വ്യക്തിയും ആയിട്ടാണ് ഇദ്ദേഹം പെറ്റുവെച്ചത്. കോഴിക്കോട് എത്തി ഇദ്ദേഹത്തെ കാണുമെന്നാണ് ഒമർ ലുലു പറയുന്നത്. ബാക്കി എന്ത് സംഭവിക്കുന്നു എന്നത് കാത്തിരുന്നു തന്നെ കാണണം.