മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജഗതി ശ്രീകുമാർ. ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് നിർമ്മാതാവ് മനോജ് റാം സിംഗ് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കഥാ സംവിധാനം കുഞ്ചാക്കോ എന്ന ശ്രീനിവാസൻ സിനിമയിൽ ജഗതിച്ചേട്ടന് മികച്ച ഒരു കഥാപാത്രത്തെ ആയിരുന്നു ആദ്യം കരുതി വെച്ചിരുന്നത്. തിരക്കഥ എഴുതിയപ്പോൾ ആദ്യം അതിൽ 195 സീനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അതെല്ലാം വെട്ടിച്ചുരുക്കി 55 ആക്കി. രണ്ടോ മൂന്നോ സീനുകൾ മാത്രമായി പിന്നീട്.
ജഗതി ചേട്ടൻ വരുന്ന സീനുകൾ എല്ലാം ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്തു തീർക്കാൻ ഉള്ളത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്തു ദിവസം വേണം എന്നായിരുന്നു അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടത്. അദ്ദേഹം അഡ്വാൻസ് വാങ്ങിയിരുന്നില്ല. പിന്നീട് അദ്ദേഹത്തെ വിളിച്ച് പത്ത് ദിവസത്തിന്റെ ആവശ്യമില്ല എന്നും ഒരു ദിവസം മാത്രം മതി എന്നും പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചശേഷം വന്ന് അഭിനയിക്കുകയും ചെയ്തു. രാവിലെ അദ്ദേഹത്തിന് പോകാൻ നേരമായിരുന്നു പ്രതിഫലം കൊടുത്തത്.
കൃത്യം എത്ര രൂപ പ്രതിഫലം വേണമെന്ന് ആദ്യം ജഗതിച്ചേട്ടൻ പറഞ്ഞിട്ടില്ലായിരുന്നു. 10 ദിവസത്തെ കാര്യമായതുകൊണ്ട് സെറ്റിൽ വന്നിട്ട് പറയാം എന്നായിരുന്നു പറഞ്ഞത്. മിക്ക താരങ്ങളും പ്രതിഫലം വാങ്ങിയശേഷം അഭിനയിക്കുന്ന ശീലമാണ് ഉള്ളത്. എന്നാൽ ജഗതി ഒരു രൂപ പോലും വാങ്ങാതെ ആയിരുന്നു അഭിനയിച്ചിട്ട് പോയത്. തിരിച്ചു പോകാൻ നേരം അദ്ദേഹത്തിന് ഒരു സംഖ്യ നൽകി എന്നും എന്നാൽ അത്രയും വേണ്ട എന്നും അതിൻറെ പകുതി മതി എന്നും ജഗതിച്ചേട്ടൻ പറഞ്ഞു എന്നാണ് നിർമ്മാതാവ് പറയുന്നത്.
ആ സമയത്ത് ഇറങ്ങുന്ന ഒട്ടുമിക്കൽ സിനിമകളിലും ജഗതിച്ചേട്ടൻ ഉണ്ട്. വളരെ തിരക്കിനിടയിൽ പോലും അദ്ദേഹം വന്ന് ഡബ്ബിങ് ചെയ്തു പോയി. അതിനും പകുതി പൈസ മാത്രമാണ് അദ്ദേഹം വാങ്ങിയത്. ബാക്കി കൂടി നൽകാമെന്ന് പറഞ്ഞപ്പോൾ അതൊന്നും വേണ്ട എന്നു പറഞ്ഞ് അദ്ദേഹം പോയി. നിങ്ങളുടെ ആദ്യത്തെ സിനിമയല്ലേ, പടം നന്നായി വരട്ടെ എന്നു മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്.