കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സമാപിച്ചിരിക്കുകയാണ്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആണ് രഞ്ജിത്ത്. സമാപന ചടങ്ങിൽ ഇദ്ദേഹം പ്രസംഗിക്കുവാൻ വേണ്ടി എഴുന്നേറ്റപ്പോൾ വലിയ കൂവൽ ആയിരുന്നു നേരിട്ടത്. എന്നാൽ തന്നെ കൂവി തോൽപ്പിക്കാൻ ആവില്ല എന്ന മാസ് ഡയലോഗ് ആയിരുന്നു രഞ്ജിത്ത് തിരിച്ചടിച്ചത്. ഇതൊന്നും തനിക്കൊരു പുത്തരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കൂവൽ പ്രതീക്ഷിച്ചു തന്നെയാണ് വേദിയിലേക്ക് വന്നത്. കൂവൽ കേൾക്കേണ്ടി വന്നേക്കും എന്ന കാര്യം ഭാര്യയോടും പറഞ്ഞിരുന്നു. ഇത് ഒരുമിച്ച് ആസ്വദിക്കാം എന്നായിരുന്നു ഭാര്യ പറഞ്ഞത്. ഈ കൂവൽ ഒന്നും പുത്തരിയുള്ള കാര്യമല്ല. 1977 എസ്എഫ്ഐ കാലം മുതൽ ഇതുപോലെയുള്ള ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ കടന്നിട്ടാണ് ഇവിടെ വരെ എത്തിയത്” – രഞ്ജിത്ത് പറയുന്നത് ഇങ്ങനെ.
പരിപാടിക്കിടെ ചെറിയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. സിനിമയുടെ റിസർവേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആയിരുന്നു വിവാദങ്ങൾ ഉണ്ടായത്. പരിപാടിയിൽ പ്രദർശിപ്പിച്ച ഒരു സിനിമ ആയിരുന്നു നൻപകൽ നേരത്ത് മയക്കം. ഈ സിനിമയുടെ ആദ്യപ്രദർശനം കൂടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുകയും പ്രതിഷേധം കയ്യാൻ കളിയിൽ എത്തുകയും ചെയ്തിരുന്നു.
തുടർന്ന് ഇവർക്കെതിരെ പോലീസ് കലാപശ്രമത്തിന് കേസ് എടുത്തിരുന്നു. എന്നാൽ ഇതിനെതിരെ രഞ്ജിത്ത് ഒരു ചെറുവിരൽ പോലും അടക്കിയില്ല എന്ന് ആരോപിച്ചുകൊണ്ട് ആണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ വലിയ കൂവൽ പ്രതിഷേധം നടന്നിരിക്കുന്നത്. ഏറ്റവും രസകരമായ വസ്തുത എന്താണ് എന്നാൽ രഞ്ജിത്ത് ആയാലും പോകുന്നവർ ആയാലും പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തവർ ആയാലും ഒരേ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവർ ആണ് എന്നതാണ്.