ഇന്ത്യൻ സിനിമയിലെ മുതിർന്ന അഭിനേതാക്കളാണ് രാജശേഖരനും അദ്ദേഹത്തിൻറെ ഭാര്യയും. ഇപ്പോൾ ഇവരുടെ ജീവിതം വളരെ ദുഷ്കരമായ പാതകളിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെ ഒരു നിർമാതാവ് കേസ് എടുത്തിരിക്കുകയാണ്. ചിറ്റൂർ നഗരിലെ കോടതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്താണ് ഇവർക്കെതിരെയുള്ള കേസ് എന്ന് അറിയുമോ?
നിർമ്മാതാവിനും സാമ്പത്തിക തട്ടിപ്പു നടത്തി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. 26 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആണ് ഇരുവരും ചേർന്ന് നടത്തിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഗരുഡ വേഗ നിർമ്മാതാവും ജ്യോ സ്റ്റാർ എൻറർപ്രൈസസ് സ്ഥാപകനുമാണ് കോട്ടേശ്വര രാജു. അദ്ദേഹത്തിൻറെ ഭാര്യ ആണ് ഹേമ. ഇവർ രണ്ടുപേരും ആണ് രാജശേഖറിന് എതിരെ വഞ്ചനാ കുറ്റം ചുമത്തിയത്. വളരെ ഗുരുതരമായ ആരോപണങ്ങൾ ഇവർ ഉന്നയിക്കുകയും ചെയ്തു.
പരാതിപ്രകാരം രാജശേഖറും ഭാര്യയും പ്രോപ്പർട്ടി ഉറപ്പുനൽകി 26 കോടി രൂപ കൈപ്പറ്റി. എന്നാൽ ഇവർ ഇരുവരും ഇവരുടെ സുഹൃത്തുക്കൾ ബിനാമി പേരിലേക്ക് മാറ്റുകയും ലോൺ തീർക്കാതെ വസ്തു വിൽക്കുകയും ചെയ്തു. ചെക്കുകളും ധാരണ പത്രങ്ങളും തങ്ങളുടെ കൈവശം ഉണ്ട് എന്നും നിയമപരമായി നീങ്ങിയിട്ടുണ്ട് എന്നും നിർമാതാക്കൾ അറിയിച്ചു. ഇപ്പോൾ പ്രധാനമായി രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്. ഒന്ന് ചെക്ക് ബൗൺസ് ആയ വിഷയത്തിലാണ്. മറ്റൊരെണ്ണം വഞ്ചനാ കേസിൽ ആണ് ആണ്.
ഇരുവർക്കും രണ്ട് പെൺമക്കളാണ് ഉള്ളത്. ശിവാനി എന്നാണ് ഒരു മകളുടെ പേര്. ശിവാത്മിക എന്നാണ് രണ്ടാമത്തെ മകളുടെ പേര്. ഇവരുടെ ഏറ്റവും പുതിയ ചിത്രമാണ് ശേഖർ. ഈ സിനിമയുടെ റിലീസ് അടുത്ത മാസം ഇരുപതാം തീയതി ആയിരിക്കും. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ ജോസഫ് എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് കൂടിയാണ് ശേഖർ എന്ന പ്രത്യേകതയുമുണ്ട്.