ബാറ്റിംഗ് പ്രകടനത്തിൽ പാളിപ്പോയ ഒരു ക്യാപ്റ്റനാണ് ഇപ്പോൾ തങ്ങൾക്ക് ഉള്ളതെന്ന് സോഷ്യൽ മീഡിയയിൽ റിഷബ് പന്തിന് എതിരെ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് ആരാധകർ. സൗത്ത് ആഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ കളിയിലാണ് റൺസ് എടുക്കാൻ പാടുപെടുന്ന ഒരു ക്യാപ്റ്റനെ നമ്മൾ കണ്ടത്. ആറു റൺസ് മാത്രം എടുത്ത് പുറത്തായതാണ് റിഷഭ് പന്ത്. 8 ബോൾ നേരിട്ടെങ്കിലും ഒരു ബൗണ്ടറി പോലും നേടാതെയാണ് ക്യാപ്റ്റൻ പുറത്തായത്. പരമ്പരയിൽ ആകെ കൂടി 40 റൺസാണ് ഋഷഭിൻ്റെ ആകെയുള്ള കോൺട്രിബ്യൂഷൻ. ഇതോടെയാണ് ക്യാപ്റ്റനായ ഋഷഭ് പന്ത്നെതിരെ ആരാധകർ രംഗത്തെത്തിയത്. ഋഷഭിന് കൊടുക്കുന്ന അവസരങ്ങളുടെ പകുതിയെങ്കിലും സഞ്ജുവിന് കൊടുക്കാനാണ് പറയുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ ആകെ 11 അവസരങ്ങളാണ് സഞ്ജുവിനെ നൽകിയതെന്ന് ട്വിറ്ററിൽ പ്രതികരണവുമായി ചിലർ എത്തി. റൺസ് കണക്കുകൾ നിരത്തി ആണ് സഞ്ജുവിനെ ന്യായീകരിച്ചുകൊണ്ട് ക്രിക്കറ്റ് ആരാധകർ രംഗത്ത് എത്തിയത്.
കഴിഞ്ഞ ഐപിഎല്ലിൽ ശരാശരി പ്രകടനം മാത്രം കാഴ്ചവച്ച ഋതുരാജ് , ഇഷാൻ കിഷൻ തുടങ്ങിയവരെ വച്ചുനോക്കുമ്പോൾ എന്തുകൊണ്ടും മികച്ച പെർഫോമൻസ് ആണ് സഞ്ജു കാഴ്ച വച്ചിരുന്നത്. അങ്ങനെയൊരാൾക്ക് മികച്ച പിന്തുണ നൽകിയിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കക്കെതിരെ എത്രമാത്രം നന്നായി കളിക്കാൻ സഞ്ജുവിനെ കഴിയുമായിരുന്നു എന്നാണ് ഒരു യൂസറിൻ്റെ അഭിപ്രായം. ഇന്ത്യയ്ക്കുവേണ്ടി ആകെ ഒരു അവസരത്തിൽ മാത്രമാണ് ഏകദിനത്തിൽ സഞ്ജു കളിച്ചത്, അതിൽ തന്നെ 46 ബോളിൽ 46 റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും പിന്നീട് യാതൊരുവിധ അവസരങ്ങളും സഞ്ജുവിന് കൊടുത്തില്ല എന്നുമാണ് ആൾക്കാരുടെ വാദം. ഇതെല്ലാം വൃത്തികെട്ട രാഷ്ട്രീയമാണ് അതിനാലാണ് സഞ്ജുവിനെ പോലുള്ളവർക്ക് പിന്തുണ ലഭിക്കാതെ പന്തിനെ പോലുള്ളവർക്ക് തുടർച്ചയായി മത്സരങ്ങൾ ലഭിക്കുന്നതെന്ന് ആരാധകർ പറയുന്നു.
തുല്യമായ അവസരങ്ങൾ എല്ലാവർക്കും നൽകണമെന്നും സഞ്ജുവിനെ പരിഗണിക്കാത്തത് എന്താണെന്നും ഒരു യൂസർ ചോദിക്കുന്നു. പന്തിൻ്റെ സ്ഥാനത്ത് സഞ്ജു ആയിരുന്നെങ്കിൽ ഇപ്പോൾ എല്ലാ പഴിയും കേൾക്കേണ്ടി വന്നേനെ എന്നും ഒരാൾ പറഞ്ഞു.