കേരളത്തിൽ ഇപ്പോൾ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് കെഎസ്ആർടിസി സവാദ് വിഷയം. കോഴിക്കോട് സ്വദേശിയായ സവാദ് ഒരു ഞരമ്പ് രോഗിയാണ്. ഇയാളുടെ സ്ഥിരം പരിപാടി കോഴിക്കോട് തൃശൂർ എറണാകുളം റൂട്ടിൽ പോകുന്ന ബസ്സിൽ കയറിയിരുന്ന് പെൺകുട്ടികളുടെ അടുത്തുപോയി മുട്ടിൻ കൈ അവരുടെ മേൽ ഉരച്ച് ആനന്ദം കൊള്ളുകയാണ്. ഇതിനിടയിൽ സാഹചര്യം ഒത്തുവന്നാൽ പല ഞരമ്പൻ പ്രവർത്തികളും ഇയാൾ ചെയ്യും. ഇത് ഇയാൾ കഴിഞ്ഞ കുറെ നാളുകളായി തുടർന്നു വരുന്നതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം ഒരു പെൺകുട്ടി വീഡിയോ സഹിതം തെളിവുകൾ പുറത്തുവിട്ടത് കൊണ്ട് മാത്രമാണ് ഇപ്പോൾ ഈ ഞരമ്പ് രോഗി മറ നീക്കി പുറത്തുവന്നത്.
അതേസമയം വലിയ രീതിയിലുള്ള പിന്തുണ ആണ് ഞരമ്പ് രോഗിക്ക് കേരളത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇയാൾ ഒരു മുസ്ലിം ലീഗ് പ്രവർത്തകനാണ് എന്നതുകൊണ്ടുതന്നെ കോഴിക്കോട്, മലപ്പുറം ജില്ലകൾ ഇയാളുടെ പിന്നാലെ ശക്തമായി അണിനിരക്കുന്നുണ്ട്. നിരവധി ആളുകൾ ആണ് ഈ ഞരമ്പ് രോഗിയെ ന്യായീകരിച്ചു കൊണ്ടും പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്. അതിനിടയിൽ ഞരമ്പുരോഗി സവാദിന് കുരുക്ക് മുറുകുകയാണ്.
ഇയാൾക്കെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു പെൺകുട്ടി കൂടി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുവാൻ ഒരുങ്ങുകയായിരുന്നു പെൺകുട്ടി. ബസ് വന്നപ്പോൾ അതിലേക്ക് കയറിയിരുന്നു ഇവർ. അപ്പോൾ ഞരമ്പുരോഗി സവാദവും പിന്നാലെ ചെന്നു. ടിക്കറ്റ് ബുക്ക് ചെയ്തു കൊണ്ട് ആയിരുന്നു പെൺകുട്ടി സഞ്ചരിച്ചിരുന്നത്. ബസ്സിൽ കയറി ഞരമ്പുരോഗി സവാദ് ഈ പെൺകുട്ടിയുടെ അടുത്തുവന്ന് നിന്നുകൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചു. തുടർന്ന് ഞരമ്പുരോഗി സവാദ് ഈ പെൺകുട്ടിയുടെ അടുത്ത് ഇരിക്കുകയും ചെയ്യുന്നു.
പെൺകുട്ടിയെ വലിയ രീതിയിൽ ഇയാൾ അസ്വസ്ഥയാക്കി എന്ന് മാത്രമല്ല ഇയാളുടെ മുട്ടിൻകൈ പെൺകുട്ടിയുടെ ദേഹത്ത് ഉരക്കുകയും ചെയ്തു. കൈ മാറ്റുവാൻ പെൺകുട്ടി ആവശ്യപ്പെടുകയും ചെയ്തു. ഒന്ന് രണ്ട് മിനിറ്റിനുശേഷം അയാൾ സീറ്റിൽ നിന്നും എഴുന്നേൽക്കുകയും മറ്റൊരു പെൺകുട്ടി ഇരിക്കുന്ന മുൻപിലത്തെ സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്തു. ആ പെൺകുട്ടിയോട് ഇയാൾ എന്തൊക്കെയാണ് ചെയ്തത് എന്ന് എനിക്കറിയില്ല എന്നും ഈ പെൺകുട്ടി പറയുന്നു. ബസ് പുറപ്പെടുവാൻ ആയ സമയത്ത് ഇയാൾ ബസ്സിൽ നിന്നും ഇറങ്ങി പോകുന്നു. എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കി തിരിഞ്ഞു കളിക്കുന്നു. ഇതുതന്നെയാണ് ഇയാളുടെ ദിവസേന ഉള്ള ജോലി എന്ന് തോന്നുന്നു എന്നും പെൺകുട്ടി പറയുന്നു. നിർത്തിയിട്ടിരിക്കുന്ന ഏതെങ്കിലും ബസ്സിൽ കയറി ഏതെങ്കിലും സ്ത്രീകളുടെ അടുത്ത് കുറച്ച് നേരം ഇരുന്ന് ഉന്മാദം കണ്ടെത്തുന്ന വ്യക്തിയാണ് ഇയാൾ എന്നു കരുതുന്നു. അതേസമയം ഈ സംഭവം ഇപ്പോൾ വലിയ രീതിയിൽ പുറത്തുകൊണ്ടുവന്ന പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ എന്നും ഈ പെൺകുട്ടി പറയുന്നു.