ഡയാന രാജകുമാരിയുടെയും ചാൾസ് രാജാവിന്റെയും വിവാഹ കേക്ക് ലേലത്തിൽ വിറ്റുപോയി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 41 വർഷം പഴക്കമുള്ള ഒരു കേക്ക് ആണ് ഇത്. യുകെയിലെ ഡോർ ആൻഡ് റീസ് ആണ് ഈ കേക്ക് ലേലത്തിൽ വിറ്റത്. എത്ര രൂപയ്ക്കാണ് ഈ കേക്ക് വിറ്റു പോയത് എന്നറിയുമോ?. 15,864 രൂപയ്ക്ക് ആണ് ഈ കേക്ക് ലേലത്തിൽ വിറ്റു പോയത്. വില കേട്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് മലയാളികൾ എല്ലാവരും തന്നെ.
ബ്രിട്ടനിലെ രാജകീയ വിവാഹ ചടങ്ങിൽ ഒരു കഷണം കേക്കിന് ഏകദേശം ഇന്ത്യൻ രൂപയിൽ 27,000 രൂപ ആണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും വളരെ ചെറിയ വില മാത്രമാണ് ലഭിച്ചത്. അന്നത്തെ വിവാഹ ചടങ്ങിൽ പങ്കെടുത്ത വ്യക്തികളിൽ ഒരാളായിരുന്നു നിഗൽ റിക്കറ്റ്സ്. ഇയാൾ 41 വർഷം ഈ കേക്ക് സൂക്ഷിച്ചിരിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞവർഷം ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത്.
മൂവായിരത്തിൽ അധികം അതിഥികൾ ആയിരുന്നു ഈ വിവാഹത്തിൽ പങ്കെടുത്തത്. കേക്ക് അന്ന് ലഭിച്ച ഒറിജിനൽ പെട്ടിയിൽ തന്നെയാണ് ഇദ്ദേഹം ഇത്രയും കാലം സൂക്ഷിച്ചിരുന്നത്. 23 ഔദ്യോഗിക വിവാഹ കേക്കുകൾ ആയിരുന്നു അന്ന് വിതരണം ചെയ്തത്. 5 ലെയർ ആയിരുന്നു കേക്കിന് ഉണ്ടായിരുന്നത്. അഞ്ചടി ഉയരം ഉള്ള ഒരു ഫ്രൂട്ട് കേക്കിന്റെ ഒരു കഷണമാണ് ഇപ്പോൾ ലേലം ചെയ്തിരിക്കുന്നത്.
2014 വർഷത്തിൽ ഈ കേക്കിന്റെ മറ്റൊരു പീസ് ലേലം ചെയ്തിരുന്നു. അന്ന് ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം രൂപയ്ക്ക് ആയിരുന്നു വിറ്റുപോയിരുന്നത്. ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ മരണത്തിനുശേഷം വലിയ രീതിയിൽ വില കൂടുമെന്ന് എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷിച്ചതിന്റെ പകുതിപോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആളുകൾക്ക് രാജകുടുംബത്തിനുള്ള ഭയവും പേടിയും ഒക്കെ പോയി എന്നതിൻറെ സൂചനകൾ ആണ് ഇത് എന്നാണ് മലയാളികൾ പറയുന്നത്.