ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഏറ്റവും അറിയപ്പെടുന്ന താരങ്ങളിലൊരാളാണ് വിരാട് കോലി. അറിയപ്പെടുന്നത് മാത്രമല്ല ക്രിക്കറ്റിൻ്റെ മുൻനിരയിൽ തന്നെ സ്ഥാനം കൊടുക്കേണ്ടുന്ന ഒരു വ്യക്തി കൂടിയാണ് താരം. സച്ചിന് ശേഷം ഇന്ത്യക്ക് ലഭിച്ച മികച്ച ഒരു ബാറ്റർ തന്നെയാണ് വിരാട് കോലി എന്ന് നിസ്സംശയം പറയാം. നായകസ്ഥാനത്തുനിന്ന് ടീമിനെ നയിക്കാൻ ഉള്ള അവസരം കൂടി താരത്തിന് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞവർഷമാണ് വിരാട് കോലി തൻറെ ക്യാപ്റ്റൻസി ഒഴിഞ്ഞത്. ഇപ്പൊൾ നല്ലതല്ലാത്ത സമയത്തിൽ കൂടിയാണ് ഇദ്ദേഹം കടന്നുപോകുന്നത്. കളിക്കളത്തിനകത്തും അതിനു പുറത്തും തൻറെതായ വ്യക്തിത്വം സൂക്ഷിക്കുന്ന ഒരാളാണ് കോലി. തൻറെ ഫാഷൻ സെൻസ് സ്റ്റൈലിഷ് ലുക്ക് എല്ലാം തന്നെ നിരവധി ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണോ എന്നറിയില്ല നിരവധി അപരന്മാരും താരത്തിനുണ്ട്. ഒരുപക്ഷേ ഏറ്റവും കൂടുതൽ അപരന്മാർ ഉള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായിരിക്കും വിരാട് കോലി. കോലിയുടെ അപരന്മാരെ കുറിച്ച് കൂടുതൽ അറിയാം.
ഇൻഡോറിൽ വച്ച് 2016 നടന്ന ഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിനിടെ ആണ് ആദ്യമായി കോലിയുടെ ഒരു അപരനെ കാണികൾ കണ്ടത്. അന്ന് കാണികൾക്കിടയിൽ നിന്ന് ടീമിനുവേണ്ടി ആർപ്പുവിളി മുഴക്കിയ ഒരാളെ ക്യാമറകണ്ണ് സൂം ചെയ്തപ്പോൾ ആയിരുന്നു അയാളെ ശ്രദ്ധയിൽപ്പെട്ടത്. ഇനി കോലി തന്നെ ആണോ ഇത് എന്നുള്ള സംശയം ആയിരുന്നു പലർക്കും ഒരു നിമിഷം. സ്റ്റേഡിയത്തിൽ കൂറ്റൻ സ്ക്രീനിലും ഇയാളുടെ മുഖം തെളിഞ്ഞു. 2020ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 പരമ്പരയിൽ ഒരു അപരൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. കാണികളുടെ കൂട്ടത്തിൽ ഇരുന്ന ഇന്ന് ഈ അപരനെ ക്യാമറകണ്ണുകൾ തന്നെയാണ് കണ്ടെത്തിയത്. ഇന്ത്യൻ ജഴ്സിയണിഞ്ഞു ആയിരുന്നു അവർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. കോലിയെപോലെ തന്നെ താടി വളർത്തിയ ഇയാൾക്ക് കോലിയുടെ അതേ ലുക്ക് തന്നെയായിരുന്നു.
ഇനി ട്വിറ്ററിൽ വൈറലായ കോലിയുടെയുടെ അപരനെ കുറിച്ചാണ്. ഇയാളെ കണ്ടെത്തിയത് മറ്റാരുമല്ല പാകിസ്താൻ പ്രമുഖ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ ആയിരുന്നു. അവർക്ക് കോലിയുടെ അപരനെ കിട്ടിയത് ഒരു ടർക്കിഷ് ടിവി സീരിയൽ കാണുന്നതിനിടെ ആണ്. ഒരു കഥാപാത്രത്തിന് കോലിയുടെ നല്ല മുഖച്ഛായ ഉള്ളതായി ആമിർ ശ്രദ്ധിക്കുകയും അതിൻറെ ഫോട്ടോ എടുത്ത് ട്വിറ്ററിൽ പങ്കുവെക്കുകയും ആയിരുന്നു. 2021 പാകിസ്ഥാന് വേണ്ടി അരങ്ങേറിയ മറ്റൊരു താരമാണ് സൗദ് ഷക്കീൽ. കോലിയുടെ മറ്റൊരു അപരൻ തന്നെയാണെന്നാണ് കാണികളെല്ലാം തന്നെ പറയുന്നത്. തൻറെ ആദ്യ മത്സരത്തിനു തൊട്ടുപിന്നാലെയാണ് കോലിയും താരത്തെയും വെച്ചുള്ള താരതമ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.