സംവിധായകൻ പി ബാലചന്ദ്രകുമാർ ഇപ്പോൾ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. കുറച്ചുനാളുകൾക്കു മുമ്പ് ആയിരുന്നു ഇദ്ദേഹം നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ പ്രതിയായ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ട് രംഗത്ത് എത്തിയത്. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകളും ഇദ്ദേഹം നൽകിയിരുന്നു. അങ്ങനെയാണ് ഇദ്ദേഹത്തിൻറെ പേര് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്.
ഇപ്പോൾ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ സാധിക്കാതെ സഹായം അഭ്യർത്ഥിക്കുകയാണ് ഇദ്ദേഹം. കുറേക്കാലമായി വൃക്ക സംബന്ധമായ അസുഖങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. രണ്ടു വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിലാണ് ഇപ്പോൾ. ഇതിനെ കൂടാതെ തലച്ചോറിൽ അണുബാധയും ഉണ്ടായിട്ടുണ്ട്. തുടർന്ന് ഹൃദയാഘാതം എന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ഡയാലിസിസുകൾ ഇദ്ദേഹം നടത്തുന്നുണ്ട്. എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ.
അതേസമയം ഇദ്ദേഹത്തിൻറെ സാമ്പത്തിക നില പൂർണമായി നിലച്ച മട്ടിലാണ് ഇപ്പോൾ ഉള്ളത്. ചികിത്സയ്ക്കും മരുന്നുകൾക്കുമായി വലിയ ചെലവാണ് വരുന്നത്. നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇപ്പോൾ ഇദ്ദേഹം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇപ്പോൾ ഒട്ടും മുന്നോട്ടു പോകാൻ അവസ്ഥയിലാണ് ഇപ്പോൾ ഇദ്ദേഹം ഉള്ളത്.
ആരോഗ്യ അവസ്ഥ ഇങ്ങനെയൊക്കെയാണ് എങ്കിലും നടിയെ ആക്രമിച്ച കേസിൽ ഇദ്ദേഹം വിചാരണയ്ക്ക് വേണ്ടി തുടർച്ചയായി കോടതിയിൽ ഹാജരാവാറുണ്ട്. നീതിയുടെ പക്ഷത്ത് തുടർന്ന് നിൽക്കണമെന്നാണ് ഇദ്ദേഹത്തിൻറെ ആഗ്രഹവും. എല്ലാ ദിവസവും രാവിലെ നാലുമണിക്ക് ഇദ്ദേഹം വന്ന് ഡയാലിസിസ് ചെയ്യാറുണ്ട്. 9 മണിയാകുമ്പോൾ ആണ് പുറത്തിറങ്ങുക. 10 മണി ആകുമ്പോൾ കോടതിയിൽ കയറി രാത്രി എട്ടുവരെ നീളുന്ന വിചാരണയ്ക്ക് ഇദ്ദേഹം ഹാജരായിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഈ കാര്യങ്ങൾ മാധ്യമങ്ങളോട് മുൻപ് തുറന്നു പറഞ്ഞത്. വൃക്ക മാറ്റിവയ്ക്കുവാൻ ബന്ധു തയ്യാറാണെങ്കിലും ചെലവ് താങ്ങാൻ സാധിക്കാത്തതുകൊണ്ടാണ് അത് നീണ്ടുപോകുന്നത് എന്നും ഇദ്ദേഹം പറഞ്ഞിരുന്നു.