വളരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമാ മേഖലയിൽ ഒരു മരണം കൂടി നടന്നിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഒരു ഗായിക ആയിരുന്ന വ്യക്തിയാണ് ഇപ്പോൾ മരണപ്പെട്ടത്. 92 വയസ്സ് ആയിരുന്നു ഇവർക്ക്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ അന്ത്യം സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മുംബൈയിൽ നിന്നുമാണ് ഈ വാർത്ത വരുന്നത്. നിരവധി മറാട്ടി സിനിമകളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഹിന്ദി ഗാനങ്ങളും ഇവർ ആലപിച്ചിട്ടുണ്ട്. സംഗീത മേഖലയ്ക്ക് ഇവർ നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് നമ്മുടെ രാജ്യം ഇവർക്ക് പത്മശ്രീ നൽകി ആദരിച്ചിരുന്നു. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇവരുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. ലാവണി സംഗീതം ആയിരുന്നു ഇവരെ പ്രശസ്തിയിൽ എത്തിച്ചത്. 6 പതിറ്റാണ്ടിലേറെ കാലമായി ഇവർ കലാരംഗത്ത് സജീവമായിരുന്നു. ലതാ മങ്കേഷ്കർ, ആശ ഭോസ്ലെ തുടങ്ങിയവരുടെ ഒപ്പം ചേർത്ത് നിർത്താൻ സാധിക്കുന്ന പേരുകളിൽ ഒന്നാണ് ഇവരുടെത്.
നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കേരളത്തിലും ഇവർക്ക് ധാരാളം ആരാധകർ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലും നിരവധി ആളുകൾ ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നുണ്ട്. ഇവരുടെ മരണം വലിയ വിടവ് ആണ് സംഗീത സിനിമ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ സിനിമ പ്രേമികൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. സുലോചന ചവാൻ എന്നാണ് ഇവരുടെ പേര്.