നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ ദിലീപിന് തിരിച്ചടി ലഭിച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മെമ്മറി കാർഡ് ചോർന്ന കേസിൽ ആണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. ദിലീപ് നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. ഇരയാക്കപ്പെട്ട നടിക്ക് സാക്ഷി മൊഴി നൽകുവാൻ സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ആയിരുന്നു ദിലീപ് അപ്പീൽ നൽകിയത്. ഇതാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.
മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജില്ലാ ജഡ്ജി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിലെ വസ്തുതാ അന്വേഷണ റിപ്പോർട്ട്, സാക്ഷി മൊഴികളുടെ പകർപ്പ് എന്നിവ അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനെ ആയിരുന്നു ദിലീപ് എതിർത്തത്.
മൊഴി പകർപ്പ് നൽകാനുള്ള തന്റെ തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ദിലീപ് കോടതിയിൽ വാദിച്ചത്. മൊഴി നൽകേണ്ട എന്ന് പറയാൻ പ്രതിക്ക് ഒരു അവകാശവും ഇല്ല എന്നും തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടു എന്ന് തോന്നിയതുകൊണ്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത് എന്നുമാണ് കേസിൽ ഇരയാക്കപ്പെട്ട നടി പറയുന്നത്.
ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആയിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകിയത്. എങ്കിലും റിപ്പോർട്ടിലെ സാക്ഷി മൊഴികളുടെ പകർപ്പ് നടിക്ക് നൽകിയിരുന്നില്ല. ഇതിനെതിരെ നടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് സാക്ഷി മൊഴികളുടെ പകർപ്പ് കൂടി നൽകുവാൻ കോടതി നിർദേശിച്ചത്.