സ്വപ്ന സുരേഷിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ച ആവുന്നത്.പോസ്റ്റിൽ പറഞ്ഞ കാര്യം ഇതാണ്,പിണറായി വിജയൻസർ , വിധി പകർപ്പിൽ പറഞ്ഞ പി വി താങ്കൾ അല്ല എന്ന് തെളിയിച്ചാൽ താങ്കളോട് പരസ്യമായി മാപ്പു പറയാൻ ഞാൻ തയ്യാറാണ്.. താങ്കൾക്ക് അത് തെളിയിക്കാമോ ?ഇങ്ങനെയാണ് പോസ്റ്റ്.നിരവധി പേരാണ് ഇതിനോടകം ഇത് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.അതിൽ ചില കമന്റ് ഇതാണ്,PV എന്നാൽ പകരുന്ന വ്യാധി എന്ന് അർത്ഥവും വരും ,വിജയന്റെ പതനം തുടങ്ങുന്നേയുള്ളൂ. ചങ്കുറപ്പോടെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണം. കോടാലിയെ മുള്ള് കൊണ്ട് തന്നെ എടുക്കണം കേരള മക്കൾക്ക് എന്നാണ് ഒറു കമന്റ്.മറ്റൊന്ന് ഇങ്ങനെയാണ് Swapna… ഈ p v ആരെന്നു ഈ കേരളത്തിലെ ഏതൊരു കൊച്ചു കുഞ്ഞിനും അറിയാം. പക്ഷെ P. V. യോ ഇവിടുത്തെ അന്തംകമ്മികളോ സമ്മതിക്കില്ലല്ലോ..ഇങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
അതെ സമയം കഴിഞ്ഞ ദിവസമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും സമൻസയച്ചത്.ഇത് വലിയ വാർത്ത ആയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ തന്നെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്നതിനാണ് ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ആരോപണങ്ങളിൽനിന്ന് പിന്മാറിയാൽ 30 കോടി രൂപ എം.വി. ഗോവിന്ദൻ വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കിൽ ജീവൻ അപകടത്തിലാക്കുമെന്നും കണ്ണൂരിലെ വിജേഷ് പിള്ള എന്നയാൾ പറഞ്ഞുവെന്നാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയത്. ഇത് മലയാളത്തിലെ പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങളെല്ലാം വാർത്തയായി നൽകുകയും ചെയ്തിരുന്നു.
വർഷത്തോളമായി തുടരുന്ന നിസ്വാർഥമായ രാഷ്ട്രീയപ്രവർത്തനത്തിലൂടെ നേടിയെടുത്ത സൽപേര് കളങ്കപ്പെടുത്തുകയും തന്റെയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന് മാനഹാനിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എം.വി. ഗോവിന്ദൻ പരാതിയിൽ പറഞ്ഞത്. എം.വി. ഗോവിന്ദൻ നേരിട്ട് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച് മേയ് രണ്ടിന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സാക്ഷികളായ മുൻ ആർ.ഡി.ഒ എ.സി. മാത്യുവിന്റെയും സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം കെ. ഗണേശന്റെയും മൊഴി തളിപ്പറമ്പ് മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.