പള്ളിയിൽ നിന്ന് സുരേഷ് ഗോപി നോമ്പുതുറ സമയത്ത് കഞ്ഞികുടിച്ച രീതിയെ അഭിനയമെന്ന് പറഞ്ഞ് പരിഹസിച്ച മന്ത്രി കെബി ഗണേഷ് കുമാറിന് പരോക്ഷ മറുപടിയുമായി നടനും തൃശൂർ എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. അതേ സമയം താൻ ഭക്ഷണം കഴിക്കുന്ന രീതിയൊക്കെ പരിഹസിക്കുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു.ബിസ്മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല ഞാൻ. അതിന്റെ മുഴുവൻ ടെക്സ്റ്റ് പറഞ്ഞെ ഞാൻ അവസാനിപ്പിക്കൂ. പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനിൽ നിന്നും ഞാനത് കണ്ടുപഠിച്ചിട്ടുണ്ട്.
എന്റെ മക്കൾ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെ പാരമ്പര്യം ഉണ്ട്. അതൊക്കെ മ്ലേച്ഛകരമായ രീതിയിൽ പ്രചരിപ്പിക്കുകയാണ്. അതിനോട് പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിലൊക്കെ ഇതൊക്കെ കേൾക്കണോ’, സുരേഷ് ഗോപി ചോദിച്ചു.
മറ്റൊന്ന് ഭയങ്കരമായ അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത് എന്നായിരുന്നു ഗണേഷിന്റെ പരിഹാസം. സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്കരിക്കുമോ എന്നു പേടിച്ചു. നോമ്പ് കഞ്ഞി ജീവിതത്തിൽ ആദ്യമായി കാണുന്നതു പോലെ തള്ളവിരലിട്ടു നക്കി തിന്നുണ്ടായിരുന്നു. നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാൽ കിട്ടില്ലേ. പകല്‍ മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ടു വൈകിട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു.