ഈ വാർത്ത തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതിൽ ഖേദിക്കുന്നു. ഈ വാർത്തയുടെ സത്യാവസ്ഥ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നൽകിയിട്ടുണ്ട്
https://www.malayalam.factcrescendo.com/certain-part-from-a-malayalam-novel-passing-off-as-the-civil-services-interview-experiences-of-sreedhanya-suresh-ias/
കേരളത്തിൻറെ അഭിമാനമാണ് ശ്രീധന്യ. സിവിൽ സർവീസ് പരീക്ഷയിൽ 410 റാങ്ക് നേടിയ മിടുക്കി. കഷ്ടപ്പാടുകളോടും, പ്രതിസന്ധികളോടും, ഇല്ലായ്മയോടും പൊരുതി ജയിച്ചു കൊണ്ടാണ് ഈ കരുത്തുറ്റ പോരാളി ആ നേട്ടം സ്വന്തമാക്കിയത്. വയനാട്ടുകാരി ആണ് ശ്രീധന്യ. ഇന്നിതാ കോഴിക്കോട് അസിസ്റ്റൻറ് കളക്ടർ ആയി ചുമതലയെറ്റിരിക്കുകയാണ് ശ്രീധന്യ.
ഈ വാർത്ത തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതിൽ ഖേദിക്കുന്നു. ഈ വാർത്തയുടെ സത്യാവസ്ഥ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നൽകിയിട്ടുണ്ട്
https://www.malayalam.factcrescendo.com/certain-part-from-a-malayalam-novel-passing-off-as-the-civil-services-interview-experiences-of-sreedhanya-suresh-ias/
ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയുടെ ഭാഗമായി നടന്ന ഇൻറർവ്യൂനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്രീധന്യ സുരേഷ്. ഇൻറർവ്യൂവിൽ ആദ്യത്തെ ചോദ്യം തന്നെ എൻറെ ജാതിയെപ്പറ്റി ആയിരുന്നു. അളിയാ ഞാൻ പ്രതീക്ഷിച്ചിരുന്നു. നിങ്ങൾ മലയിൽ ജീവിക്കുന്നവരാണോ എന്ന് എന്നോട് ചോദിച്ചു. അല്ല എന്ന് ഞാൻ പറഞ്ഞു. നിങ്ങളുടെ പ്രത്യേകത എന്താണെന്ന് ആയിരുന്നു അടുത്ത ചോദ്യം. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ എൻറെ ജാതിയെപ്പറ്റി പറഞ്ഞിട്ടുള്ള ഭാഗം മനപ്പാഠം ആയിരുന്നതിനാൽ ഞാൻ അത് പറഞ്ഞു. നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാൽ തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടുതന്നെ പകൽ വെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്ക് ഇല്ലായിരുന്നു. ഇവിടെ നേരിട്ട് കണ്ടാൽ ഉടൻതന്നെ മറ്റു ഉയർന്ന ജാതിക്കാർ ഒച്ചയുണ്ടാക്കി ആളെ കൂട്ടി അടിച്ചു കല്ലെടുത്തെറിഞ്ഞു കൊല്ലുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇവർ പകൽ മുഴുവൻ എവിടെയെങ്കിലും കുഴി ഒക്കെ ഉണ്ടാക്കി അതിൽ ഒളിച്ചിരിക്കും. രാത്രി ചെറുപ്രാണികളെയും പട്ടികളെയും നായാടി പിടിക്കും. മൂദേവിയുടെ അംശം ഉള്ളവരാണ് ഇവരെന്നാണ് വിശ്വാസം. അങ്ങനെ ഒരു വിശ്വാസമുള്ളതിനാൽ തവിട്, എച്ചിൽ ഭക്ഷണം, ചീഞ്ഞ വസ്തുക്കൾ, തുടങ്ങിയവർ ചിലർ വീട്ടിൽ നിന്ന് വളരെ അകലെ കൊണ്ടുവക്കുന്ന പതിവുണ്ട്. ഇവർ കൈയിൽ കിട്ടുന്ന എന്തും തിന്നും അത് പുഴുക്കൾ ആയിക്കോട്ടെ, എലികൾ, ചത്തു പോയ ജീവികളെല്ലാം.
പച്ചക്കറികളും കിഴങ്ങുകളും ഒക്കെ മിക്കവാറും പച്ചയായി തന്നെ ആയിരിക്കും കഴിക്കുക. അധികം നീളമില്ലാത്ത മനുഷ്യരാണ് ഇവർ. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ. പഴന്തമിഴ് ആണ് ഇവരുടെ ഭാഷ. കൈത്തൊഴിൽ ഒന്നും ഇവർക്ക് വശമില്ല. അവരുടെ കയ്യിൽ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. സ്ഥിരമായി ഒരു പാർപ്പിടം ഇല്ല എന്നതു കൊണ്ടുതന്നെ ഒരിടത്തും സ്ഥിരമായി കാണുകയുമില്ല.
ഇപ്പോൾ ജാതി എങ്ങനെയുണ്ട് എന്ന ചോദ്യവും ഉണ്ടായിരുന്നു. മുന്നോട്ടു വന്നിട്ടുണ്ടായിരുന്നോ എന്നാണ് ചോദ്യം. ഇല്ലെന്ന് ഞാൻ പറഞ്ഞു. മിക്കവാറും എല്ലാവരും ഭിക്ഷ എടുത്താണ് ഇപ്പോഴും കഴിയുന്നത്. തെരുവിലാണ് ജീവിക്കുന്നത്. നഗരങ്ങൾ ഉണ്ടായപ്പോൾ അവിടെയെത്തി അവിടെയുള്ള നഗരങ്ങളിൽ ജീവിക്കുകയുണ്ടായി. മിക്കവാകാറും ആളുകൾ ഇന്ന് തമിഴ്നാട്ടിലാണ്. എനിക്കൊരു വലിയ മനുഷ്യൻറെ സഹായം കിട്ടിയതിനാൽ ആണ് ഞാൻ വന്നത് എന്ന് ചോദ്യത്തിനുത്തരമായി പറയുകയുണ്ടായി. അംബേദ്കറിനെ പോലെ ആണോ എന്ന ചോദ്യത്തിന് അതെ എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. മറ്റൊരു ചോദ്യം എന്നോട് ചോദിച്ചത് അത് നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് വിധി പറയേണ്ട കേസിൽ ഒരു ഭാഗത്തിൽ ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്ത് തീരുമാനമാണ് എടുക്കുക എന്നതായിരുന്നു. സ്വാമി പ്രജാനന്ദയെ ഓർത്ത് ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. സർ ന്യായം എന്ന് വെച്ചാൽ എന്താണ്. വെറും നിയമങ്ങളും സമ്പ്രദായങ്ങളും ആണോ ന്യായത്തെ തീരുമാനിക്കേണ്ടത്. അതിൻറെ കാതലായി ഒരു ധർമ്മം ഉണ്ടായിരിക്കണം. ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വമാണ്. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തു നിർത്തുകയാണെങ്കിൽ സമത്വമെന്ന ധർമ്മത്തിൽ അടിസ്ഥാനത്തിൽ ക്ഷണം തന്നെ നായാടി അനീതിക്കെതിരയായി കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്. ശ്രീധന്യ പറഞ്ഞു.
ഈ വാർത്ത തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതിൽ ഖേദിക്കുന്നു. ഈ വാർത്തയുടെ സത്യാവസ്ഥ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നൽകിയിട്ടുണ്ട്
https://www.malayalam.factcrescendo.com/certain-part-from-a-malayalam-novel-passing-off-as-the-civil-services-interview-experiences-of-sreedhanya-suresh-ias/