കൊലവിളി പ്രസംഗം നടത്തി ഇടുക്കി ഡിസിസി അധ്യക്ഷന്‍ സി.പി മാത്യു. എസ്എഫ്ഐയ്ക്ക് ഇടുക്കിയില്‍ കൊലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് സിപി മാത്യു പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെതിരായും അഗ്‌നിപഥ് പദ്ധതിക്കെതിരായും കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന.
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് പോലെയുള്ള നടപടി തുടര്‍ന്നാല്‍ എസ്എഫ്ഐയുടെ ഗുണ്ടാപ്പടയ്ക്ക് ധീരജിന്റെ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു സിപി മാത്യു പറഞ്ഞത്. സംഭവത്തില്‍ സി.പി മാത്യുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ധീരജിന്റെ അനുഭവം ഉണ്ടാകുമെന്ന് പറഞ്ഞതിലൂടെ ധീരജിന്റെ കൊലപാതകത്തിന്റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തു വരികയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ ‘ഇരന്നു വാങ്ങിയത് ‘ എന്ന പരാമര്‍ശവും ഇതിനൊപ്പം കൂട്ടിവായിക്കണമെന്നും പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
എസ്എഫ്‌ഐയുടെ പ്രസ്താവ
ധീരജ് കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കിയ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുക. ഇടുക്കി മുരിക്കാശേരിയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് സി.പി മാത്യു നടത്തിയ കൊലവിളി പ്രസംഗത്തിലൂടെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം പുറത്തായി. ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡന്റ് തന്നെ ‘എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ധീരജിന്റെ അനുഭവം ഉണ്ടാകും’ എന്ന് പറഞ്ഞതിലൂടെ ധീരജിന്റെ കൊലപാതകത്തിന്റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തു വരികയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ‘ധീരജിന്റെ രക്തസാക്ഷിത്വത്തെ ‘ഇരന്നു വാങ്ങിയത് ‘എന്ന് പറഞ്ഞതിനെയും ഇതിന്റെ കൂടെ കൂട്ടിവായിക്കണം.
വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയെ ആകെ ആക്രമികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന കെ.എസ്.യുക്കാരും കോണ്‍ഗ്രസുകാരുമാണ് യഥാര്‍ത്ഥ ആക്രമകാരികള്‍ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. ധീരജ് വധവുമായി ബന്ധപ്പെട്ട് പ്രതികളായ ഒരു പ്രവര്‍ത്തകന് എതിരെ പോലും നടപടിയെടുക്കാതെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും മനുഷ്യത്വവിരുദ്ധ നയത്തെക്കുറിച്ച് കേരളം നേരത്തെതന്നെ ചര്‍ച്ച ചെയ്തതാണ്.
കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും എസ്.എഫ്.ഐയെ ഇല്ലാതാക്കാമെന്ന് കിനാവ് കാണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. വലതുപക്ഷത്തിന്റെ നാനാവിധ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിച്ച് എസ്.എഫ്.ഐയുടെ ശുഭ്രപതാക കേരളത്തിലെ ക്യാമ്പസുകളില്‍ കൂടുതല്‍ ഉയരത്തില്‍ പാറും. കേരളത്തിലാകമാനം എസ്.എഫ്.ഐ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും കെ.എസ്.യുവും നടത്തുന്ന ശ്രമങ്ങളെ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും സമചിത്തതയോടെ നേരിടണമെന്നും കൊലവിളി പ്രസംഗം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണം.
മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…
മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…
ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…
കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…