വളരെ മോശമായൊരു ചിത്രം വരുത്തിത്തീർക്കുന്നതാണ് ‘കേരള സ്റ്റോറി’ ശ്രമിക്കുന്നതെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രേമം സ്വാഭാവികമായി സംഭവിക്കുന്നതാണ്. മതം നോക്കിയല്ല ആരും പ്രണയിക്കുന്നത്. ലവ് ജിഹാദിൽ ജിഹാദ് എന്നു പേരുണ്ടായതുകൊണ്ട് ഇതു മുസ്ലിംകളുടെ മാത്രം സംഗതിയാണെന്നു പറഞ്ഞുകൊണ്ട് ആക്ഷേപിക്കുന്നതു ശരിയല്ല’, ജിഫ്രി തങ്ങൾ പറഞ്ഞു. മറ്റൊന്ന് ഇഷ്ടപ്പെട്ടവളുടെ കൂടെ പോകുക, അല്ലെങ്കിൽ ഇഷ്ടപ്പെട്ടവന്റെ കൂടെ പോകുക എന്നതൊക്കെ മനുഷ്യന്റെ സ്വഭാവമാണ്. അത് മതം നോക്കിയിട്ടല്ല. പ്രേമിക്കുന്നത് മതം നോക്കിയിട്ടാണോ? അല്ലല്ലോ?.ഒരാൾ മറ്റൊരാളെ സ്നേഹിച്ചാൽ ചിലപ്പോൾ അവൻ അവളെ കൊണ്ടുപോകും. അല്ലെങ്കിൽ അവൾ അവനെ കൊണ്ടുപോകും. ഇതെല്ലാം സ്വാഭാവികമാണ്. അതിൽ ഒരു മതത്തെ ആക്ഷേപിക്കുന്നത് എന്തിനുവേണ്ടിയാണ്? മുസ്ലിംകളെ സംബന്ധിച്ചു മറ്റു സമൂഹങ്ങളിൽ വളരെ മോശമായൊരു ചിത്രം വരുത്തിത്തീർക്കുന്നതാണ് ‘കേരള സ്റ്റോറി’. അമുസ്ലിംകളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ മുസ്ലിംകളുടെ പണിയാണെന്നാണ്.
പ്രേമമൊക്കെ സ്വാഭാവികമായി ഉണ്ടാകുന്ന സംഗതിയാണ്. അതുണ്ടായിൽ പിന്നെ മതമൊന്നും അവർക്കൊരു തടസമാകില്ല. അത് ആർക്കും അങ്ങനെത്തന്നെയാണ്. മുസ്ലിംകളല്ലാത്ത പലരും മുസ്ലിംകളിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്നില്ലേ… തട്ടിക്കൊണ്ടുപോകുകയോ പ്രേമിച്ചുകൊണ്ടുപോകുകയോ ചെയ്യുന്നുണ്ട്. ലവ് ജിഹാദിൽ ജിഹാദ് എന്നു പേരുണ്ടായതുകൊണ്ട് ഇതു മുസ്ലിംകളുടെ മാത്രം സംഗതിയാണെന്നു പറഞ്ഞുകൊണ്ട് ആക്ഷേപിക്കുന്നതു ശരിയല്ല.മതവിശ്വാസത്തെ എതിർക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെ നമ്മുക്ക് പിന്തുണക്കാൻ പറ്റുമോ? ഇന്ത്യ രാജ്യത്തെ മതസൗഹാർദവും മനുഷ്യന്മാർ തമ്മിലുള്ള സൗഹാർദവും പാരമ്പര്യവും ജനാധിപത്യവും ഇവിടെ നിലനിൽക്കണം. മുസ്ലിംകൾ അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതൊക്കെ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ സമസ്തയിൽ ഉണ്ടാകാം.