ഹമാസിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. വാട്ടർ പൈപ്പിൽ നിന്ന് എങ്ങനെയാണ് റോക്കറ്റുകൾ നിർമ്മിക്കുന്നതെന്ന് കാണിക്കുന്ന വിചിത്രമായ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.റോക്കറ്റുകൾ നിർമ്മിക്കാൻ എല്ലാ വാട്ടർ പൈപ്പുകളും ഉപയോഗിച്ചതിനാൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ വെള്ളമില്ലെന്ന് വിവേക് രാമസ്വാമി പറഞ്ഞുവിവേക് രാമസ്വാമി ഹമാസിനെതിരെ ശബ്ദമുയർത്തുകയാണ് ഇപ്പോൾ.ഹമാസിനും ഇറാനുമെതിരെ ശക്തമായ സൈനിക പ്രതികരണത്തിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാർ ദാതാക്കളുടെ പണമാണ് നയിക്കുന്നതെന്ന് അദ്ദേഹം വാദിച്ചിരുന്നു.മറ്റൊന്ന്,ഹമാസിന് സമാനമായ ആക്രമണം ഇസ്രായേലിൽ ഉണ്ടായാൽ യുഎസിലും അത് സംഭവിക്കുമെന്ന് യുഎസ് ജിഒപി പ്രസിഡന്റ് സ്ഥാനാർത്ഥി പറഞ്ഞു.
അതെ സമയം മാനുഷിക സഹായം എത്തിക്കാനുള്ള ഇടവേള പോലും നൽകാതെയും അഭയാർഥി ക്യാമ്പുകളും ആശുപത്രികളും ലക്ഷ്യമിട്ടും ഗസ്സയിൽ ഇസ്രായേലിന്റെ യുദ്ധക്കുറ്റം തുടരുന്നുണ്ട്. മധ്യ ഗസ്സ ചീന്തിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ അഭയംതേടിയ 18 പേരെ ഇസ്രായേൽ സേന ബോംബിട്ട് കൊന്നു. ശാത്തി ക്യാമ്പിൽ 10 പേരെയും ബോംബിങ്ങിൽ വധിച്ചു. അഭയകേന്ദ്രങ്ങളും സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്ന് യു.എൻ ഏജൻസികൾ തന്നെ വ്യക്തമാക്കുന്നു.
US Presidential candidate Vivek Ramaswamy makes fun of Hamas. Hamas has posted a weird video showing how they make rockets out of water pipes.
Vivek Ramaswamy said Hamas-controlled Gaza doesn’t have any water as they have used all water pipes to make rockets 😂🔥🔥
Vivek… pic.twitter.com/zUjk3acsyU
— Times Algebra (@TimesAlgebraIND) October 12, 2023
ആംബുലൻസുകളും ചികിത്സസംവിധാനങ്ങളും ലക്ഷ്യമിടുന്നതായി ഗസ്സയിലെ ആരോഗ്യപ്രവർത്തകർ ആരോപിച്ചു. ഗസ്സ ചീന്തിലെ വലിയ കെട്ടിടങ്ങളും സാധാരണ വീടുകളും ലക്ഷ്യമിട്ട് മിസൈലുകളും ബോംബുകളും വർഷിച്ച ആക്രമണം മണിക്കൂറുകൾ നീണ്ടു നിന്നതായി ഗസ്സയിലെ വഫ വാർത്ത ഏജൻസി അറിയിച്ചു. ഗസ്സയിലെ ആക്രമണത്തിൽ ഇസ്രായേൽ, അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നതായി യൂറോ മെഡ് മനുഷ്യാവകാശ സംഘടന ആരോപിച്ചു. ഓക്സിജനിൽ ചേർന്നാൽ ഈ വിഷവാതകം ശ്വാസംമുട്ടിക്കുകയും ശ്വാസകോശത്തിന് സ്ഥിരമായ നാശമുണ്ടാക്കുകയും ചെയ്യും. ഗസ്സയിലെ അഞ്ചു ജലസംഭരണികളിൽ മൂന്നെണ്ണവും വറ്റിയതായി റെഡ് ക്രോസ് അറിയിച്ചു. 3,40,000 ഫലസ്തീൻകാർ കുടിയൊഴിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇതിൽ 2,18,000 പേർ ഗസ്സയിലെ 92 യു.എൻ സ്കൂളുകളിലാണെന്നും യു.എന്നിന്റെ ഫലസ്തീൻ അഭയാർഥികാര്യ വിഭാഗം പറഞ്ഞു.