രാജ്യം പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു പ്രഹ്ളാദ് എന്ന കൊച്ചു ബാലൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. മധ്യപ്രദേശിലെ നിവാരി എന്ന ജില്ലയിലെ ഒരു കുഴൽക്കിണറിൽ അകപ്പെട്ട ഇരിക്കുകയായിരുന്നു ഈ ബാലൻ. കഴിഞ്ഞ 90 മണിക്കൂറുകളായി കുഴൽക്കിണറിന് അകത്ത് കഴിയുകയായിരുന്നു. രാജ്യം മുഴുവൻ ഈ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രാർത്ഥനകൾ എല്ലാം വിഫലമായിരിക്കുകയാണ്.
90 മണിക്കൂർ നീണ്ട റെസ്ക്യൂ ഓപ്പറേഷന് ശേഷം കുട്ടിയുടെ ദേഹം പുറത്തെടുത്ത് ഇരിക്കുകയാണ്. ജീ,വനറ്റ നിലയിലാണ് ദേഹം കണ്ടെത്തിയത്. 200 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് ആയിരുന്നു കുട്ടി വീണത്. ശരീരം പുറത്തെടുത്ത ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല.
എൻഡിആർഎഫ് അടക്കമുള്ളവർ സ്ഥലത്തെത്തി റെസ്ക്യൂ ഓപ്പറേഷന് നേതൃത്വം നൽകിയെങ്കിലും കാര്യമുണ്ടായില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിഷയത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിൻറെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.